തിരുവനന്തപുരം: സീരീസ്ലോട്ടറിയുടെ വിലകുറച്ചുള്ള വില്‍പ്പന ലോട്ടറി അസോസിയേഷന് ഇടപെട്ട് തടഞ്ഞു. കേരളസര്‍ക്കാരിന്റെ സീരീസ് ലോട്ടറിയാണ് 50 രൂപവരെ വിലകുറച്ച് പേരൂര്‍ക്കടയില്‍ ഒരു ഏജന്‍സി വിറ്റത്. 10 ലോട്ടറികള്‍ അടങ്ങുന്ന ഒരു സീരീസിന് 300 രൂപയാണ്. ഇത് 250 രൂപയ്ക്കാണ് വിറ്റുവന്നത്. ലോട്ടറി ടിക്കറ്റ് വാങ്ങുന്നവരെ ആകര്‍ഷിക്കുന്നതിനും പെട്ടെന്ന് സീരീസ്ലോട്ടറികള് വിറ്റുപോകുന്നതിനുമായിരുന്നു ഈ ടെക്നിക്ക്. രണ്ടുമൂന്ന് ഏജന്‍സി ഉടമകള്‍ ഈ വേല പയറ്റിയതോടെ പേരൂര്‍ക്കടയില്‍ ലോട്ടറിക്കട നടത്തുന്ന പേരൂര്‍ക്കട സ്വദേശി സുകു ഇതിനെതിരെ തിരിഞ്ഞു. ജനങ്ങളെ ആകര്‍ഷിച്ച് വശത്താക്കുന്നതിനും ഏജന്‍സികളുടെ വില്‍പ്പന ഇടിക്കുന്നതിനുമുള്ള ഈ രീതിക്കെതിരെ സുകു ലോട്ടറിയുടെ വില കുറച്ചിരിക്കുന്നുവെന്ന് കാണിച്ച് ബോര്‍ഡ് സ്ഥാപിച്ചു. ചില ഏജന്‍സികള്‍ നടത്തിവന്ന പൊടിക്കൈക്കെതിരെ കണ്ണടച്ച അസോസിയേഷന് ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടതോടെ ലോട്ടറിയുടെ വിലകുറച്ചുള്ള വില്‍പ്പന മൊത്തത്തില്‍ തടയുകയായിരുന്നു. ലോട്ടറിവില്‍പ്പനയില്‍ ഇത്തരം വിദ്യകള്‍ ഇനിമേലാല്‍ നടത്തരുതെന്ന് എല്ലാ ഏജന്‍സിക്കും ലോട്ടറി അസോസിയേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: