പേട്ട: ചാക്കബൈപ്പാസിലെ മലിന്യനിക്ഷേപം ആരോഗ്യവകുപ്പ് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെയും മേയറുടെ പിഎയുടെയും ഒത്താശയോടെയെന്ന് കൗണ്‍സിലര്‍ ഹിമസിജി ആരോപിച്ചു. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണ് കരാറുകാരന് ഷൗക്കത്ത് ഹാജു ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ശ്രീകുമാറിനെ കൗണ്‍സിലര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചതെന്നും കൗണ്‍സിലര്‍ പറഞ്ഞു. ബുധനാഴ്ച രാത്രിയോടെയാണ് വെണ്‍പാലവട്ടം കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപം കോഴിയിറച്ചി മാലിന്യങ്ങള്‍ നിക്ഷേപിക്കാനെത്തിയ കരാറുകാരനെയും അകമ്പടി വന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും നാട്ടുകാര്‍ പിടികൂടിയത്.ബൈപ്പാസ് വികസനത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ഓടകളിലും മാംസാവശിഷ്ടങ്ങള്‍ കൊണ്ട് നിറച്ചിരിക്കുകയാണെന്ന് കൗണ്‍സിലര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: