മുംബൈ: കര്‍ഷകര്‍ക്കുവേണ്ടി 34,000 കോടിയുടെ കടാശ്വാസ പദ്ധതി മഹാരാഷ്ട്രാ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
1.5 ലക്ഷം വരെയുള്ള കാര്‍ഷിക വായ്പ്പകള്‍ എഴുതിത്തള്ളുമെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തിനു ശേഷം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം കാര്‍ഷിക കടാശ്വാസ പദ്ധതിയിലേക്ക് നല്‍കുന്നതാണെന്നും ഫട്നാവിസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: