ജിദ്ദ: റംസാന് മാസത്തില്‍ മക്കയിലെ വലിയ മോസ്ക്ക് തകര്‍ക്കാനുള്ള നീക്കം സൗദി പോലീസ് തകര്‍ത്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് ജിദ്ദയിലും മക്കയിലെ രണ്ടിടങ്ങളിലും പോലീസ് റെയ്ഡ് നടത്തി. മസ്ജിദിനടുത്ത് മൂന്നു നില കെട്ടിടത്തില്‍ ഒളിച്ചിരുന്ന ചാവേറും പോലീസുമായി രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. ഒടുവില്‍ ചാവേര്‍ ശരീരത്ത് കെട്ടിയ ബോംബ് പൊട്ടിച്ചു മരിച്ചു.
സ്ഫോടനത്തില്‍ മൂന്നു നില കെട്ടിടവും തകര്‍ന്നു. , ആറ് വിദേശികള്‍ക്കും അഞ്ച്് സുരക്ഷാ സേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിന്റെയും മൂന്നു നില കെട്ടിടം തകരുന്നതിന്റെയും വീഡിയോദൃശ്യങ്ങള്‍ സൗദി ടിവി പുറത്തുവിട്ടിട്ടുണ്ട്. മക്ക മസ്ജിദ് തകര്‍ക്കാനുള്ള ഭീകരരുടെ പദ്ധതി പൊളിച്ചതായി ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: