ന്യൂദല്‍ഹി: സൗദിയില്‍ അടിമപ്പണി ചെയ്യുന്ന കര്‍ണ്ണാടക സ്വദേശിനിയായ നഴ്സിനെ അടിയന്തരമായി മോചിപ്പിക്കാന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നയതന്ത്രാലയത്തിന് നിര്ദ്ദേ ശം നല്കി.
ജസീന്ത മെന്ഡോണ്കയെ മോചിപ്പിക്കാന്‍ സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ജാവേദ് അഹമ്മദിന് ഉത്തരവു നല്‍കിയതായി മന്ത്രാലയം സ്ഥിരീകരിച്ചു. മൂന്നു കുട്ടികളുടെ അമ്മയായ ജസീന്തയെ നഴ്സായി ജോലി വാഗ്ദാനം ചെയ്ത് സൗദിയിലേക്ക് കടത്തി ഇടനിലക്കാര്‍ അറബിക്ക് വില്‍ക്കുകയായിരുന്നു. ഇവരുടെ കാര്യം പുറത്തുവന്നതോടെ മോചനത്തിന് അറബി 4.32 ലക്ഷം രൂപ ആവശ്യപ്പെട്ടിരിക്കുകയാണ്.
മംഗലാപുരത്തെ ഒരാശുപത്രിയില്‍ ജോലി ചെയ്തിരുന്ന ജസീന്തയെ ഖത്തറില്‍ നഴ്സായി ജോലി വാഗ്ദാനം ചെയ്താണ് ഇടനിലക്കാരന് ഒരു വര്‍ഷം മുന്‍പാണ് സൗദിയിലേക്ക് കടത്തിയത്. ജയിംസ്, ഷാബാ ഖാന് എന്നിവരാണ് ഇടനിലക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: