ന്യൂയോര്‍ക്ക്: സിറിയയിലും ഇറാഖിലും നേരിട്ട തിരിച്ചടികള്‍ക്കു പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അഫ്ഗാനിസ്ഥാനില്‍ ചുവടുറപ്പിക്കുന്നു. താലിബാന്റെ ശക്തികേന്ദ്രങ്ങളായിരുന്ന വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ അവരുടെ തകര്‍ച്ച മുതലെടുത്താണ് ഐഎസ് കടന്നുകയറിയതെന്ന് കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ഭീകരവിരുദ്ധ കേന്ദ്രം മേധാവി കേണല്‍ ജനറല്‍ ആന്‍ഡ്രേ നോവികോവ് പറഞ്ഞു.
അഫ്ഗാനില്‍ നിന്ന് മധ്യേഷ്യയിലേക്ക് സ്വാധീനം വ്യാപിപ്പിക്കാനാണ് നീക്കമെന്നും യുഎന്‍ സുരക്ഷാ സമിതിയില്‍ നോവികോവ് വ്യക്തമാക്കി. സിറിയയിലെയും ഇറാഖിലെയും യുദ്ധമുന്നണികളിലെ മുറകള്‍ അഫ്ഗാനിലും മറ്റും കണ്ടു. ഐഎസിന്റെ വ്യാപനമാണിത് വ്യക്തമാക്കുന്നത്, നോവികോവ് പറഞ്ഞു. താലിബാനും പ്രാദേശിക ഭീകര സംഘങ്ങളുമായി സഖ്യത്തിലെത്തിയാണ് പ്രവര്‍ത്തനം. താലിബാന്റെ ശക്തി ക്ഷയിച്ചതോടെ അവര്‍ക്കൊപ്പം നിന്ന പലരും ഐഎസിലെത്തി. അഫ്ഗാനിനു പുറത്ത് ശക്തി പ്രകടിപ്പിക്കാന്‍ താലിബാന് താത്പര്യപ്പെട്ടില്ല.
എന്നാല്‍, 2015ല്‍ തന്നെ അഫ്ഗാനെ ലക്ഷ്യമിട്ട് ഐഎസ് പ്രവര്‍ത്തനം തുടങ്ങി. അതേസമയം, ചില പ്രദേശങ്ങളില്‍ ആധിപത്യത്തിനായി താലിബാനും ഐഎസും ഇപ്പോഴും പോരടിക്കുന്നു. ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയും ഇവര്‍ ലക്ഷ്യമിടുന്നു, നോവികോവ് പറഞ്ഞു.
ഭീകരവാദ കേസുകളില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ 7,000 പേരെ അന്വേഷണ ഏജന്‍സികള്‍ തെരയുന്നു. ഇവരില്‍ 2,000 പേര് കൂലിക്ക് ഭീകര സംഘടനകളില്‍ ചേര്‍ന്നവരാണ്. അഫ്ഗാനിലെ ഇടപെടല്‍ പൂര്‍ണ വിജയമായില്ലെന്ന് പെന്റഗണ്‍ സമ്മതിച്ച കാര്യവും നോവികോവ് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: