മട്ടാഞ്ചേരി: കൊച്ചി പുറംകടലില്‍ നടന്ന ബോട്ട് ദുരന്തത്തില്‍ കപ്പലിനെതിരായ പോലീസ് നടപടി വൈകും.’ രണ്ടാഴ്ച മുമ്പാണ് ചരക്ക് കപ്പല്‍ നങ്കുരമിട്ട് കിടന്ന മത്സ്യ ബന്ധന ബോട്ട് ഇടിച്ച് തകര്‍ത്തത്. മുന്ന് തൊഴിലാളികള്‍ മരണപ്പെട്ട സംഭവം ഏറെ ആശങ്കയും പ്രതിഷേധത്തിനുമിടയാക്കി.സംഭവത്തില്‍ പോലീസിന്റെ തുടര്‍ നടപടികള്‍ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേയുണ്ടാകൂഎന്നാണ് സൂചന .
എം.എം.ഡി .ഇപ്പോള്‍ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് കോസ്റ്റല്‍ പോലീസിന് നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ക്ക് കഴിയില്ലന്ന നിലപാടിലാണ് പോലീസ്. ശാസ്ത്രീയമായ അന്വേഷണത്തിന് ശേഷമുള്ള അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാലേ യഥാര്‍ത്ഥ പ്രതിയെ സംബന്ധിച്ചു വ്യക്തത ഉണ്ടകൂവെന്ന നിലപാടിലാണ് പോലീസ് .എം.എം.ഡിക്ക് പുറമേ കോസ്റ്റ് ഗാര്‍ഡ്,കോസ്റ്റല്‍ പൊലിസ്,കസ്റ്റംസ്,എമിഗ്രേഷന്‍ എന്നീവര്‍ യോജിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.ഇതെല്ലാം ക്രോഡീകരിച്ച് വരുന്ന അന്തിമ റിപ്പോര്ട്ടിന്മേലാണ് നടപടിയുണ്ടാവുക. .ക്യാപ്റ്റനേയും സെക്കന്റ് എഞ്ചിനീയറേയും പ്രതിയാക്കി പൊലിസ് മനപ്പൂര്‍വ്വമായ നരഹത്യക്ക് കേസെടുത്തിട്ടുണ്ടെങ്കിലും മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
കപ്പല്‍ ബോട്ടിലിടിച്ചത് അറിഞ്ഞിട്ടും അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതിരുന്നതാണ് മനപ്പൂര്‍വ്വമായ നരഹത്യക്ക് കേസെടുക്കാന്‍ കാരണം. മുഴുവന്‍ തെളിവുകളും ശേഖരിച്ച് കുറ്റമറ്റ രീതിയില്‍ കേസ് മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അതേസമയം ശാസ്ത്രീയമായ പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടത് എം.എം.ഡി.അധികൃതരാണ്. ഇതിന് ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ കരുതുന്നത്. അതിനിടെ കഴിഞ്ഞ ദിവസം കോസ്റ്റല്‍ സര്‍ക്കി ഇന്‍സ്പെക്ടര്‍ ടി.എം.വര്‍ഗീസ്, എം.എം.ഡി.ഉദ്യോഗസ്ഥന് ക്യാപ്റ്റന്‍ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം കപ്പലില്‍ വീണ്ടും പരിശോധന നടത്തി. ബോട്ടിലിടിച്ചതിനെ തുടര്‍ന്ന് കപ്പലിന്റെ മുന്‍ഭാഗത്ത് അടയാളങ്ങള്‍ ഉള്ളതായി അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു. കപ്പലിന്റെ ഉള്‍ഭാഗത്ത് കൂട്ടിയിടിച്ചപ്പോഴുണ്ടായ അഗാധം എത്രത്തോളമുണ്ടെന്ന് സംഘം പരിശോധിക്കുകയും കപ്പലിലെ ഹാര്‍ഡ് ഡിസ്ക്ക് പിടിച്ചെടുത്തതായും ചെയ്തു. കപ്പലിലെ മറ്റ് ജീവനക്കാരുടെ മൊഴി സംഘം രേഖപ്പെടുത്തി.പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്ക്കിലെ വിവരങ്ങള്‍ വിദഗ്ദരെ ഉപയോഗിച്ച് കണ്ടെത്തും.
കപ്പല്‍ 27 വരെ തടഞ്ഞ് വെക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്. ഇതിനിടയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധ്യത കുറവാണ്്. ഇതിനായി കൂടുതല്‍ സമയം അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടേക്കും. അപകടം നടന്ന അടുത്ത ദിവസം എം.എം.ഡി.വിഭാഗത്തിന്റെ നേതൃത്വത്തില്‍ പതിനഞ്ചംഗ സംഘം അന്വേഷണം ആരംഭിച്ചിരുന്നു.തുടര്‍ന്ന് പ്രാഥമിക റിപ്പോര്‍ട്ട് പൊലിസിന് സമര്‍പ്പിക്കുകയും ചെയ്തു.തീരത്ത് നിന്ന് പതിനാല് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായതെന്നും ആംബര്‍ എല്‍.എന്ന കപ്പല്‍ തന്നെയാണ് അപകടമുണ്ടാക്കിയതെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയ്തിരുന്നു.അപകട സമയത്ത് കപ്പല്‍ നിയന്ത്രിച്ചവരെ സംബന്ധിച്ചു വിവരവും ലഭിച്ചു. എന്നാല്‍ ഇത് കൊണ്ട് മാത്രം അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സാദ്ധ്യമല്ലയെന്ന നിലപാടാണത്രേ പൊലിസിനുള്ളത്.ശാസ്ത്രീയമായ മുഴുവന്‍ തെളിവുകളും ശേഖരിച്ച് ലഭ്യമാകുന്ന അന്തിമ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് പൊലിസ്.ഇതിന് ഇനിയും സമയമെടുത്തേക്കുമെന്നാണ് സൂചന.എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി മരിച്ച തൊഴിലാളികള്‍ക്കും ബോട്ടുടമക്കും നഷ്ട പരിഹാരം ലഭ്യമാക്കണമെന്നണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: