കൊച്ചി: ഭിന്നലിംഗക്കാരായവര് മെട്രോ ജോലി ഉപേക്ഷിക്കുന്നു. 21 പേര്‍ക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ജോലി നല്‍കിയിരുന്നു. ഇതില്‍ ഒന്‍പതുപേരാണ് ജോലി ഉപേക്ഷിച്ചത്. കുറഞ്ഞ ശമ്പളവും താമസ സൗകര്യമില്ലാത്തതുമാണ് പലരെയും ജോലി വിടാന്‍ പ്രേരിപ്പിച്ചത്.
ടിക്കറ്റിംഗ്, ഹൗസ് കീപ്പിംഗ് എന്നീ വിഭാഗങ്ങളിലാണ് ഭിന്നലിംഗക്കാര്‍ക്ക് നിയമനം നല്‍കിയിരുന്നത്. ടിക്കറ്റിംഗ് വിഭാഗത്തില്‍ 10,500 രൂപയും ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ 9,000 രൂപയുമായിരുന്നു ശമ്പളം. താമസ സൗകര്യം ഒരുക്കണമെന്ന് ജോലി കിട്ടുന്ന സമയത്ത് കെഎംആര്‍എല്‍ അധികൃതരോട് ഇവര്‍ പറഞ്ഞിരുന്നു. ജില്ലാ ഭരണകൂടം, സാമൂഹിക ക്ഷേമ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് താമസ സൗകര്യം ഒരുക്കാന്‍ ശ്രമിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതുവരെ താമസ സൗകര്യം ശരിയായില്ല.
ആദ്യമായി ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്കുന്ന സര്‍ക്കാര്‍ സ്ഥാപനമെന്ന കെഎംആര്‍എല്ലിന്റെ റെക്കോര്‍ഡിനാണ് ഇതോടെ മങ്ങലേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: