കാക്കനാട്: പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും അപര്യാപ്തത പരിഹരിക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് തീരുമാനം. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായുള്ള ആ്രലോചനയോഗം മന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് പ്ലാനിംഗ് ഹാളില്‍ ചേര്‍ന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഒരു ഡോക്ടറെയും ഒരു പാരാമെഡിക്കല്‍ സ്റ്റാഫിനെയും തദ്ദേശമ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് താത്കാലികമായി നേരിട്ട് നിയമിക്കാം. നഴ്സ്, ലാബ് ടെക്നീഷ്യന്, ഫാര്‍മസിസ്റ്റ് എന്നിങ്ങനെയുള്ള ജീവനക്കാരെ ഇപ്രകാരം നിയമിക്കാം.സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളില്‍ രണ്ട് ഡോക്ടര്‍മാരെയും രണ്ട് പാരാമെഡിക്കല്‍ ജീവനക്കാരെയും ഇപ്രകാരം താത്കാലികമായി നിയമിക്കാം. പുതുതായി നിയമിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പരിശീലനവും നല്‍കണം. പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികളെ ആശുപത്രികളില്‍ കിടത്തി ചികിത്സ ലഭ്യമാക്കുന്നതിന് ഉപയോഗ്യ ശൂന്യമായ വാര്‍ഡുകള്‍ നവീകരിച്ച് ഉപയോഗിക്കണം. ആശുപത്രിയോട് ചേര്‍ന്ന് താത്കാലിക ഷെഡുകള്‍ നിര്‍മ്മിച്ച് രോഗികളെ കിടത്തണം. ആരോഗ്യ വകുപ്പിന് ഇവന്റ് മാനേജ്മെന്റ് കമ്പനികളെ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ആശുപത്രിക്ക് സമീപമുള്ള കല്യാണ മണ്ഡപങ്ങള്‍ പോലുള്ള കെട്ടിടങ്ങളിലും രോഗികളെ ചികിത്സിക്കുന്നതിനായി താത്കാലിക സൗകര്യം ഏര്‍പ്പെടുത്തണം. ഇതിന് സര്‍ക്കാര്‍ പണം അനുവദിക്കും. സ്ഥലമില്ലാത്തതിന്റെ പേരില്‍ രോഗികളെ തിരിച്ചയയ്ക്കുന്ന സാഹചര്യമുണ്ടാകരുതെന്നും മന്ത്രി കര്‍ശന നിര്‍ദേശ നല്കി. മരുന്ന് ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് പണം തടസമാകരുത്. തടസമുണ്ടായാല്‍ ഉടന്‍ ധനകാര്യ വകുപ്പുമായി ബന്ധപ്പെടണം. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപിലെത്തി രക്ത പരിശോധന നടത്തുന്നതിന് മൊബൈല്‍ ടെസ്റ്റിംഗ് ലാബ് ഊര്‍ജിതമായി പ്രവര്‍ത്തിക്കണം. ഇത്തരത്തിലുള്ള മൊബൈല്‍ ലാബുകള്‍ കൂടുതല്‍ അനുവദിക്കുന്നതിന്റെ പ്രായോഗികത ആരോഗ്യ വകുപ്പ് പരിശോധിക്കണം. സ്വകാര്യ ആശുപത്രികളെയും സഹകരിപ്പിച്ചുകൊണ്ട് മൊബൈല്‍ പനി ക്ലിനിക്കുകള്‍ ആരംഭിക്കുന്നത് പരിശോധിക്കണം. പനി പ്രതിരോധിക്കുന്നതിന് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതോടൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: