കാലടി: പ്രാചീനകാലത്ത് രൂപം കൊണ്ട നീതിസംഹിതകളില് ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ മഹത്തായ കൃതിയാണ് കൗടില്യന്റെ അര്ത്ഥശാസ്ത്രമെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് എ. ഹരിപ്രസാദ് പറഞ്ഞു. അഡ്വാന്‍സ്ഡ് സ്റ്റഡി സെന്റര്‍ ഓഫ് ഇന്ത്യന്‍ ജൂറിസ്പ്രൂഡന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രാചീന ഭാരതീയ നീതിന്യായ വ്യവസ്ഥയിലെ ക്രിമിനല്‍ നിയമങ്ങളെക്കുറിച്ചുള്ള സിംപോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമകാലീന ശിക്ഷാവിധികളും അവയുടെ നീതിനിര്‍വ്വഹണ സാമര്‍ത്ഥ്യവും കുറ്റവാളികളെ കുറ്റകൃത്യങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുവാന് ഉദ്ദേശിച്ചുള്ളവയാണ്. നിയമം എല്ലാവര്ക്കും ബാധകമാണെന്നും ന്യായാധിപന്മാര് നിഷ്പക്ഷരായിരിക്കണമെന്നും അര്‍ത്ഥശാസ്ത്രത്തില്‍ കൗടില്യന് നിഷ്കര്‍ഷിക്കുന്നു. സമ്പൂര്‍ണ്ണമായ ക്രിമിനല്‍ കുറ്റവിചാരണ നടത്താനുള്ള നടപടിക്രമങ്ങള്‍ കൗടില്യന് സ്വീകരിച്ചിരുന്നു. കൊലപാതകം, പ്രേതവിചാരണ, സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ അഴിമതിനിരോധനം, മായം ചേര്‍ക്കല്‍ തുടങ്ങിയവ കൗടില്യന് പ്രതിപാദിച്ചു. പരിഷ്കൃതമായിരുന്ന ഒരു സമൂഹത്തിന്റെ പ്രതിഫലനം ഈ നിയമങ്ങളില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. എം. സി. ദിലീപ്കുമാര് അധ്യക്ഷത വഹിച്ചു. ഡോ. പി. വി. രാമന്‍കുട്ടി, ഡോ. ടി. വി. രാജേഷ്, ഡോ. ബി. ചന്ദ്രിക എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. ജി. ഗംഗാധരന് നായര്‍, അഡ്വ. അരുണ്‍ വര്‍ഗീസ്, ഡോ. കെ. കെ. അംബികാദേവി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: