വാഷിംങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പുമായുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച ഉണ്ടാവും. ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ വച്ചാണ് നടക്കുന്നത്. യഥാര്‍ത്ഥ സുഹൃത്തെന്നാണ് മോദിയെ ട്രമ്പ് വിശേഷിപ്പിച്ചത്.
സൈനിക സഹകരണവും ആയുധ ഇടപാടും ചര്‍ച്ചാ വിഷയമാകുമെന്നാണ് വിലയിരുത്തലുകൾ. ഇന്ന് പ്രധാനമന്ത്രി പ്രമുഖ വ്യവസായികളുമായി ചര്‍ച്ച നടത്തും.മേക്ക് ഇന്‍ ഇന്ത്യയെ പരിചയപ്പെടുത്തുകയും ഇന്ത്യയിലേക്ക് നിക്ഷേപത്തിന് ക്ഷണിക്കുകയും ചെയ്യും. ആപ്പിളിന്റെ ടിം കുക്ക്, വാള്‍മാര്‍ട്ടിന്റെ ഡഗ് മക്മില്ലന്, കാറ്റര്‍പില്ലറിന്റെ ജിം അംപിള്‍ ബി, ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നഡെല്ല തുടങ്ങി 19 സിഇഒമാര്‍ പങ്കെടുക്കും.
നേരത്തെ ഇന്ത്യയ്ക്ക് അത്യാധുനിക പ്രിഡേറ്റര്‍ ഗാര്ഡിയന് ഡ്രോണുകള്‍ വില്ക്കാന് യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കിയിരുന്നു. മൂന്നു ബില്യണ്‍ ഡോളറിന്റെ ഇടപാടായ 22 ആളില്ലാ വിമാനങ്ങള്‍ വില്‍ക്കാനാണ് അനുമതി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: