കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സഹതടവുകാരായിരുന്ന ഇടപ്പള്ളി സ്വദേശി വിഷ്ണു, പത്തനംതിട്ട സ്വദേശി സനല്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് രാത്രി വൈകി രേഖപ്പെടുത്തി. തുടര്‍ന്ന് മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടതിനാണ് അറസ്റ്റ്. കാക്കനാട് സബ്ജയിലില്‍ നിന്നും പള്‍സര്‍ സുനി ദിലീപിന് എഴുതിയ കത്ത് പുറം ലോകത്ത് എത്തിച്ചത് വിഷ്ണവാണ്. പള്‍സര്‍ സുനിയോടൊപ്പം ചേര്‍ന്നാണ് വിഷ്ണു നടന് ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചത്. പള്‍സര്‍ സുനി ആവശ്യപ്പെട്ടത് പ്രകാരം ഒന്നരക്കോടി രൂപ നല്‍കണമെന്ന് ഇയാള്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
കൂടാതെ പള്‍സര്‍ സുനി എഴുതിയ കത്തും ജയിലില്‍ നിന്നും ദിലീപിന്റെ പക്കല്‍ എത്തിച്ചത് ഇയാളായിരുന്നു. ജയിലില്‍ നിന്നും പുറത്ത് ഇറങ്ങിയ ശേഷം ദിലീപിനെ കാണാനായി ഇയാള്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്. തുടര്‍ന്നാണ് സുനി തന്നെ ദിലീപിന്റെ മാനേജറെ ഫോണില്‍ ബന്ധപ്പെട്ടത്.
വിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യമെല്ലാം പൊലീസ് മനസ്സിലാക്കിയത്. ഇതോടെ ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്തതിന് കേസ് എടുക്കാനും വിഷ്ണുവിനെ പ്രതി ചേര്‍ക്കാനും അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ പള്‍സര്‍ സുനിയുമായി ഏതെങ്കിലും ഘട്ടത്തില്‍ നടന് ദിലീപ് ബന്ധപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇക്കാര്യവും വിശദമായി പരിശോധിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: