കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. നടിക്കെതിരായ ആക്രമണം ദിലീപിന് നേരത്തേ അറിയാമായിരുന്നെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പോലീസിന് മൊഴി നല്കി.
ദിലീപിന് സുനി എഴുതിയ കത്ത് പുറത്ത് വന്ന സാഹചര്യത്തിലാണ് അയാളെ പോലീസ് വീണ്ടും ചോദ്യം ചെയ്തത്. കത്തില്‍ പറയുന്ന കാര്യങ്ങളില്‍ പള്‍സര്‍ സുനി ഉറച്ച് നിന്നു. താന്‍ പറഞ്ഞത് അനുസരിച്ച് വിപിന്‍ എന്ന തടവുകാരനാണ് കത്തെഴുതിയതെന്ന് സുനി അന്വേഷണ സംഘത്തോട് പറഞ്ഞു. ഇതേക്കുറിച്ച് പോലീസ് വിശദമായി അന്വേഷണം നടത്തും.
അതേസമയം, പള്‍സര്‍ സുനി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ജയിലില്‍ നിന്ന് വിളിച്ചിക്കുന്നതിന് ഫോണ്‍ എത്തിച്ചു കൊടുത്തത് സഹതടവുകാരനായ വിഷ്ണുവാണെന്ന് പോലീസ് കണ്ടെത്തി. സുനിക്ക് നല്‍കാനായി പുതിയ ഷൂ വാങ്ങിയ ശേഷം അതിന്റെ അടിഭാഗം കീറി ഫോണ്‍ ഒളിപ്പിച്ചു. പിന്നീട് ഈ ഷൂ ജയിലില്‍ എത്തിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അപ്പുണ്ണിയും പള്‍സര്‍ സുനിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ബ്ളാക്ക് മെയില്‍ ചെയ്ത പണം തട്ടാനായിരുന്നു ഇവരുടെ ശ്രമം. ഇവരെ ഇന്നലെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: