മുംബൈ: സഹ തടവുകാരിയുടെ മരണത്തെ തുടര്‍ന്ന ജയിലില്‍ നടന്ന കലാപത്തില്‍ പങ്കെടുത്ത ഷീന ബോറ കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസ്. ബൈക്കുള്ള ജയിലില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. തടവുകാര്‍ കലാപം നടത്തിയെന്നും ജയിലിലെ വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തിയെന്നുമാണ് കേസ്.
മുട്ടമോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ജീവനക്കാര്‍ മഞ്ജുള ഷെട്ടിയെന്ന തടവുകാരിയെ ക്രൂരമായി മര്ദ്ധിച്ച്ു കൊലപ്പെടുത്തിയത്. തടവുകാരി മരിച്ചതിനെ തുടര്‍ന്ന് ഇന്ദ്രാണി സഹതടവുകാരെയും കൂട്ടി ജയിലില്‍ കലാപം നടത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പ്രതിഷേധിക്കുകയും സംഭവത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ജയിലില്‍ പ്രതിഷേധിക്കുകമാത്രമാണ് ഉണ്ടായത്.
പ്രതിഷേധം രൂക്ഷമായതോടെ ജയില്‍ എസ്്ഐയ്ക്കും അഞ്ച് ജയില്‍ ജീവനക്കാര്‍ക്കുമെതിരേ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മഞ്ജുളയുടെ സെല്ലിലുണ്ടായിരുന്ന തടവുകാരിയുടെ പരാതിയിലാണ് ആറുപേര്‍ക്കെതിരേ കേസ്. ഈ തടവുകാരിയ്ക്കെതിരെയും ജയില്‍ കലാപത്തിന് കേസ് എടുത്തിട്ടുണ്ട്.
മകള്‍ ഷീനയെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ദ്രാണി മുഖര്‍ജി ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്. രാജ്യത്ത് ഏറ കോളിളക്കമുണ്ടായതാണ് കേസ്. രണ്ടാം ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 2012 ഏപ്രില്‍ 24നാണ് ഷീന ബോറ കൊല്ലപ്പെട്ടത്.പോലീസ് പിടിയിലായ ഡ്രൈവറുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: