ശ്രീനഗര്‍: ഈദ് ഉൽ ഫിത്തർ ആഘോഷങ്ങള്‍ക്കിടയിലും കശ്മീരില്‍ സംഘര്‍ഷം. വിവിധ പ്രദേശങ്ങളില്‍ സുരക്ഷാ സേനയ്ക്കെതിരെ കല്ലേറുകളും പ്രതിഷേധ പരിപാടികളും അരങ്ങേറി. ബാരമുള്ള ജില്ലയിൽ ആക്രമണങ്ങളിൽ ഒരു ഡസൻ പ്രക്ഷോഭകർക്ക് പരിക്കേറ്റു.
ഈദ് പ്രാര്‍ത്ഥനകള്‍ക്കിടെ സ്വാതന്ത്ര്യ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധക്കാര്‍ തെരിവിലിറങ്ങിയതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. ഈദ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സോപ്പൂരിലെ ജാമിയ മസ്ജിദിന് സമീപത്ത് തടിച്ചുകൂടിയ ജനങ്ങള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചതോടെ സുരക്ഷാ സേന തടഞ്ഞു. ഇതോടെ യുവാക്കള്‍ അക്രമാസക്തരായി.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സേനയ്ക്ക് വീണ്ടും പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കേണ്ടിവന്നു. പ്രതിഷേധക്കാര്‍ക്കും ചില ഫോട്ടോ ജേണലിസ്റ്റുകള്‍ക്കും സേനയുടെ നീക്കത്തില്‍ പരിക്കേറ്റു.
ഈദ് ആഷോഘങ്ങള്ക്കിടെ സംഘര്‍ഷത്തിനുള്ള സാധ്യത കണക്കിലെടുത്ത് വിഘടനവാദിനേതാക്കളായ സയീദ് അലി ഗീലാനി, മിര്‍വെയ്സ് ഉമര്‍ ഫറൂഖ്, എന്നിവരെ പോലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. ജെകെഎല്‍എഫ് ചെയര്മാന് മുഹമ്മദ് യാസിന് മാലികിനെയും ജമ്മു കശ്മീര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലലില്‍ പാര്‍പ്പിച്ചിട്ടുണ്ട്.
ഒരുമാസം നീണ്ടുനിന്ന റമദാന് വ്രതത്തിന് ശേഷം ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നതിനിടെ ഈദ് ഗാഹുകള്‍ക്ക് ശേഷമാണ് കശ്മീരില്‍ നിന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നത്. ഹസ്രത്ത്ബാല്‍ പള്ളിയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം പേര് പങ്കെടുത്ത ഈദ് ഗാഹ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: