വാഷിങ്ടണ്‍: ലോകം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും മധ്യവര്‍ഗവുമാണ് ലോകത്തിന്റെ ശ്രദ്ധ ഇന്ത്യയിലേക്കു തിരിക്കുന്നതെന്നും മോദി പറഞ്ഞു. ഇന്തോ-യുഎസ് വ്യാപാര കൗണ്‍സില്‍ സംഘടിപ്പിച്ച വിവിധ സ്ഥാപനങ്ങളുടെ സിഇഒമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. നടപടിക്രമം ലളിതമാക്കി കൂടുതല്‍ ഫലം ലഭിക്കുന്ന രീതി അവലംബിച്ചു. സാമ്പത്തിക, വാണിജ്യ, വ്യാപാര മേഖലകളില്‍ 7,000 പരിഷ്കരണ നടപടികള്‍ സ്വീകരിച്ചു. കാര്യപ്രാപ്തി, സുതാര്യത, വളര്‍ച്ച, ആദായം എന്നിവയ്ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്, മോദി പറഞ്ഞു.ചരക്ക് സേവന നികുതി സമ്പ്രദായത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. രാജ്യം കണ്ട ഏറ്റവും വിപ്ലവകരമായ നികുതി സമ്പ്രദായമാണിതെന്ന് അദ്ദേഹം പറഞ്ഞു. യുഎസിലെ ബിസിനസ് സ്കൂളുകളില്‍ ഇത് പാഠ്യക്രമമാക്കുന്നതിനെക്കുറിച്ച് ആലോചിക്കണം.
യുഎസുമായുള്ള സഹകരണം ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കാരണമായെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ, സ്കില്‍ ഡെവലപ്പ്മെന്റ്, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ നടപടികളില്‍ സിഇഒമാര്‍ മോദിയെ അഭിനന്ദിച്ചു.ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ, ആപ്പിളിന്റെ ടിം കുക്ക്, ആമസോണിന്റെ ജെഫ് ബെസോസ് തുടങ്ങി 20 സിഇഒമാര്‍ കൂടിക്കാഴ്ചയ്ക്കെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: