വട്ടിയൂര്‍ക്കാവ്: മരുതംകുഴി പഴയ പാലത്തിനു സമീപം കിള്ളിയാറിന്റെ ഭാഗത്താണ് മാലിന്യനിക്ഷേപം. മരുതംകുഴിയില്‍ കുന്നുകൂടുന്ന മാലിന്യം എടുക്കാനെത്തുന്ന നഗരസഭാ ജീവനക്കാര്‍ ആറിന്റെ കരകളില്‍ മാലിന്യം തള്ളുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനെതിരെ നിരന്തരം പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് അസോസിയേഷന് ഭാരവാഹികളും പറയുന്നു. മാലിന്യം കുഴിച്ചുമൂടുന്നതിന് ബദല്‍ സംവിധാനമില്ലാത്തതാണ് ആറിന്റെ വശങ്ങളില് മാലിന്യം തള്ളാന്‍ കാരണമെന്നാണ് കോര്പ്പറേഷന് ജീവനക്കാരുടെ വിചിത്രമായ വാദം. കോര്‍പ്പറേഷന്‍െ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയുണ്ടാകുന്നുണ്ടെങ്കില് അതു പരിശോധിക്കുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നുമാണ് മേയര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: