പേട്ട: കടകംപളളിയില്‍ അക്ഷയശ്രീ ഫെഡറേഷന്റെ നിയന്ത്രണത്തിലുളള സേവാകേന്ദ്രത്തിനെതിരെ ദുഷ്പ്രചാരണം ഇളക്കിവിട്ട് അപകീര്‍ത്തിപ്പെടുത്താന്‍ സിപിഎം നീക്കം.
പ്രദേശത്തെ ഇരുന്നൂറോളം ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ പ്രധാനമന്ത്രിയുടെ ആവാസ് യോജന പ്രകാരം ആനുകൂല്യങ്ങള്‍ക്കായുളള നടപടിക്രമം പൂര്‍ത്തിയാക്കിയതോടെയാണ് സേവാകേന്ദ്രത്തിനെതിരെ സിപിഎം രംഗത്ത് വന്നത്. കാലങ്ങളായി സിപിഎം മേധാവിത്വം വഹിക്കുന്ന കടകംപളളിയില്‍ ആയിരത്തോളം കുടുംബങ്ങളാണ് ഭവനനിര്‍മാണം നടത്താന്‍ കഴിയാതെ കുടിലുകളില്‍ വസിക്കുന്നത്. നിരവധി പദ്ധതികള്‍ നഗരസഭയിലും സര്‍ക്കാര്‍തലങ്ങളില്‍ ഉണ്ടായെങ്കിലും ഒന്നും തന്നെ ഇവിടെ എത്തിരുന്നില്ല. ഭവനപദ്ധതികള്‍ ഇല്ലായെന്നാണ് അധികൃതര്‍ ഇവരെ അറിയിച്ചിരുന്നത്.
എന്നാല്‍ സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയതോടെ അക്ഷയശ്രീ പ്രവര്‍ത്തകര്‍ ഭവനരഹിതരുടെ വാസസ്ഥലങ്ങളില്‍ ചെന്ന് കേന്ദ്ര പദ്ധതികള്‍ വിശദീകരിച്ച് വായ്പ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സാഹചര്യമൊരുക്കി. ചാക്ക രണ്ടുസെന്റ് കോളനിയില്‍ നിരവധിപേര്‍ക്ക് ശൗചാലയങ്ങള്‍ നിര്മ്മിച്ചുനല്കി.
നിരവധി സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പാ സൗകര്യമൊരുക്കി. ഇതില്‍ വിറളി പൂണ്ടാണ് സേവാകേന്ദ്രത്തിനെതിരെ സിപിഎം പഴിചാരുന്നതെന്ന് അക്ഷയശ്രീ ജില്ല സെക്രട്ടറി ജയരാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: