തിരുവനന്തപുരം: സ്കൂള്‍ ഉച്ചഭക്ഷണത്തിന് അന്യ സംസ്ഥാനത്തുനിന്ന് വരുന്ന വിഷം തീണ്ടിയ പച്ചക്കറി ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഇനിമുതല്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ ശേഖരിക്കുന്ന വിഷരഹിത പച്ചക്കറി എത്തും. ആലപ്പുഴ താമരക്കുളം വിവിഎച്ച്എസിലെ അധ്യാപകനും കുന്നത്തൂര്‍ പരിസ്ഥിതി സംരക്ഷണ സമിതി കണ്‍വീനറും കൂടിയായ എല്‍. സുഗതന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും ബാലാവകാശ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി അയച്ചു. ഇദ്ദേഹത്തിന്റെ നിവേദനപ്രകാരം 2015 ല്‍ കായംകുളം വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണ പരിപാടിയില്‍ നിന്ന് വിഷം തീണ്ടിയ പച്ചക്കറിയും ഫ്ളക്സിന്റെ ഉപയോഗവും നിരോധിച്ചു. ഈ വിഷയം ചൂണ്ടിക്കാണിച്ച് വീണ്ടും പരാതി നല്കി. ഇതേ തുടര്‍ന്നാണ് സ്കൂളുകളില്‍ വിഷരഹിത പച്ചക്കറി എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: