തുറവൂര്‍: ട്രോളിങ് നിരോധനം മൂലം നിരാശയിലായിരുന്ന ചെറുവള്ളക്കാര്‍ക്ക് വരാനിരിക്കുന്നത് കൊയ്ത്തുകാലം.
ചാകരകോള് മനസില്‍ കണ്ട് വലകളുടെ അറ്റകുറ്റപ്പണി നടത്തുന്ന തിരക്കിലാണ് തൊഴിലാളികള്‍. 10 മുതല്‍ 12 വരെ ആളുകള്‍ പോകുന്ന വള്ളങ്ങളുടെ വലകളാണ് കൂടുതലായി അറ്റകുറ്റപ്പണി നടത്തുന്നത്.
പരമാവധി പത്തു ദിവസമാണ് ഒരു വലയുടെ തകരാറുകള്‍ പരിഹരിക്കാന്‍ ആവശ്യമായി വരുന്നത്. പഴയ വലയുടെ കീറിയ ഭാഗം വെട്ടിമാറ്റി പുതിയ വ തുന്നിപ്പിടിപ്പിക്കുക. പഴയ ചരട് മാറ്റി പുതിയത് കെട്ടുക തുടങ്ങിയ പണി കളാ ണ് നടത്തുന്നത് ഒറ്റ മശേരി, ആറാട്ടുവഴി, അന്ധകാരനഴി, പള്ളിത്തോട്, ചാപ്പക്കടവ്, ചെല്ലാനം, മറുവാവക്കാട് എന്നിവിടങ്ങളില്‍ നിന്നും പോകുന്ന നൂറുക്കണക്കിന് വള്ളങ്ങളുടെ വലകളാണ് അറ്റകുറ്റപ്പണിക്കായി കയറ്റിയിരിക്കുന്നത്. അധികം ആളുകളും പലിശയ്ക്ക് പണമെടുത്താണ് അറ്റകുറ്റപ്പണി നടത്തുന്നത്.
ചില വ ള്ളക്കാരുടെ വലകള്കടല് മാക്രികളുടെ ആക്രമണത്തില്‍ നശിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞാല്‍ മീനുകളുടെ കൊയ്ത്തുകാലമാണ്. അങ്ങനെയായാല്‍ കടങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ തീര്‍ക്കാനാകുമെന്ന് തൊഴിലാളികള്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: