എന്നെ ഭജിക്കുന്നവര്‍ എന്റെ രൂപം ധ്യാനിച്ചും, നാമങ്ങളും ലീലകളും കീര്‍ത്തിച്ചും എന്നെ പൂജിച്ചും സംസ്കരിച്ചും വൈദിക ലൗകികര്മ്മങ്ങള് എന്നില്‍ സമര്പ്പിക്കപ്പെടുംവിധം അനുഷ്ഠിച്ചു. എന്നില്‍ തന്നെ സ്ഥിതിചെയ്യുന്നു. അതാണ് ‘മയിതേ’ എന്നുപറഞ്ഞത്. അതുകൊണ്ട് തന്നെ ഞാന്‍ അവരാല്‍ സ്വാഭാവികമായി സ്വാധീനക്കപ്പെടുന്നു. ‘തേഷു ചാപ്യഹം.’ നല്ല തണുപ്പുകാലം, സമയം രാത്രി; കൂരിരുട്ട്. കുറേ കാല്‍നടയാത്രക്കാര്‍ വിഷമിച്ച് നില്ക്കുന്നു.
ശരീരം തണുത്ത് വിറയ്ക്കുന്നു, ഒന്നും കാണാന്‍ കഴിയുന്നില്ല. പട്ടികളുടെ കുരയും കേള്‍ക്കുന്ന ഭയവുമായി. കുറേ ദൂരെയായി അഗ്നി കുണ്ഡം ജ്വലിച്ച് കത്തുന്നതായി അവര്‍ കണ്ടു. ആ ആളുകളില്‍ കുറച്ചുപേര്‍ വേഗത്തില്‍ ആ തീക്കുണ്ഡത്തിന്റെ സമീപത്തേക്കു നടന്നു. പിന്നാലെ കുറച്ചുപേര്‍ സംശയിച്ച്, സംശയിച്ച് മെല്ലെ മെല്ലെ നടന്നു. കുറേപ്പേര് ആ ഇരുട്ടത്തു തന്നെ നിന്നതേയുള്ളൂ. ആദ്യം വേഗത്തില്‍ പോയവര്‍ അഗ്നികുണ്ഡത്തിന്റെ സമീപത്തെത്തി. അവരുടെ തണുപ്പുമാറി, ഇരുട്ട് അകന്നു, വൃക്ഷങ്ങളെയും മറ്റും നന്നായി കാണാന്‍ കഴിഞ്ഞു. പിന്നാലെ മെല്ലെ മെല്ലെ നടന്നവര്‍ അഗ്നിയുടെ കുറേ ദൂരെയാണ് എത്തിയത്.
തണലും ഇരുട്ടും പൂര്‍ണമായി മാറിയില്ല. നിന്നിടത്തുതന്നെ നിന്നവരുടെ തണുപ്പും ഇരുട്ടും ഭയവും തീരെ മാറിയില്ല. ആ അഗ്നികുണ്ഡത്തിന് അടുത്ത് എത്തിച്ചേര്‍ന്നവരോടു സ്നേഹമോ രണ്ടാമത്തെ കൂട്ടരോട് സ്നേഹക്കുറവോ ഇരുട്ടില്‍ത്തന്നെ നിന്ന് തണുപ്പും ഇരുട്ടും അനുഭവിക്കുന്നവരോട് വിരോധമോ ഇല്ല.ഇതുപോലെ ഭഗവാനെ ഇടവിടാതെ ഭജിക്കുന്നവര്‍ക്ക് ആനന്ദവും ഭഗവത്തത്ത്വജ്ഞാനവും സ്വാഭാവികമായി ലഭിക്കുന്നു. ഭജിക്കാത്തവര്‍ ദുഃഖവും അജ്ഞാനവും മാത്രം അനുഭവിക്കുന്നു. ഭഗവാന് രാഗമോ ദ്വേഷമോ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: