മലയാള സിനിമാരംഗവുമായി ബന്ധപ്പെട്ട് അടുത്തിടെയായി പുറത്തുവരുന്ന വാര്‍ത്തകള്‍ നടുക്കുന്നതും സിനിമാ പ്രേമികളെ നാണം കെടുത്തുന്നതുമാണ്. ഒരു പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍, അവരുടെ കൂട്ടാളികള്‍ എന്നിവര്‍ ആരോപിക്കുന്ന കാര്യങ്ങളും, അത് നിഷേധിക്കുന്ന ചിലരുടെ പ്രതികരണവും കാണുമ്പോള്‍ ഈ രംഗത്ത് എന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്ന് വ്യക്തം. തീയുണ്ടാവാതെ പുകയുണ്ടാവില്ല എന്ന തത്വം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ബാധകമാണ്.
സിനിമ ജനകീയ കലയാണ്. സിനിമയില്‍ അഭിനയിക്കുന്നവര്‍ക്ക് ഇത്രയേറെ ആരാധകരുണ്ടാവാനുള്ള കാരണവും മറ്റൊന്നല്ല. എന്നാല്‍ ഇതൊക്കെ മറന്നുകൊണ്ടാണ് ചിലയാളുകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. വീഴ്ചകളും പാളിച്ചകളുമൊക്കെ എല്ലാ രംഗത്തുമുണ്ടാവും. സിനിമക്കാരും മനുഷ്യരാണെന്ന ആനുകൂല്യം നല്‍കണം. എന്നാല്‍ അധോലോകമായി അധഃപതിക്കുന്ന ചില പ്രവണതകളാണ് ഏറ്റവും ഒടുവിലായി വെള്ളിത്തിരയ്ക്ക് വെളിയില്‍ പ്രേക്ഷകര്‍ കാണുന്നത്. കള്ളനാണയങ്ങളെ തിരിച്ചറിയേണ്ടതുണ്ട്.
സി.ജി. സുധാകരന്,
നാഗമ്പടം, കോട്ടയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: