മുംബൈ: നഗ്നനായ ജൈന സന്യാസി തരുണ്‍ സഗര്ജി മഹാരാജ് സാഹബ് താന്‍ ദീക്ഷ സ്വീകരിച്ചതിന്റെ അമ്പതാം വാര്‍ഷികം ഒരു രാത്രി ശവക്കോട്ടയില്‍ കിടന്ന് ആഘോഷിച്ചു.50 പരികര്‍മികളും സന്യാസിക്കൊപ്പം ശ്മശാനത്തില്‍ ചെലവഴിച്ചു.
ശ്മശാനത്തില്‍ നിന്ന് ഇന്നലെ രാവിലെ ഉറക്കമുണര്‍ന്ന മഹാരാജ് പ്രഭാഷണവും നടത്തി. 2500 ശിക്ഷ്യന്മാര് ചടങ്ങില്‍ പങ്കെടുത്തു.
ആഘോഷം മുന്ന് ദിവസം നീണ്ടു നില്ക്കും. രാജസ്ഥാനിലെ ജയ്പ്പൂരിലുളള ഷിഖറിനു സമീപം ഉദയ്പുര്വതിയിലാണ് ആഘോഷം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: