വാഷിംഗ്ടണ്‍: യുഎസ് സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹിന്ദി പഠിക്കുന്നതായി റിപ്പോര്‍ട്ട്. ട്രംപ് അധികാരത്തിലെത്തിയ ശേഷം മോദിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. യഥാര്‍ത്ഥ സുഹൃത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നു എന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
ട്രംപ് സര്‍ക്കാര്‍ മോദി സര്‍ക്കാരിനെ സ്വാഗതം ചെയ്യുന്നു എന്നായരിക്കും ട്രംപ് ഹിന്ദിയില്‍ പറയുക. ഇതിനായി ട്രംപ് ഹിന്ദി വാക്കുകള്‍ പഠിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ട്രംപിന്റെ പ്രചരണ പരിപാടികളുടെ സൂത്രധാരനായിരുന്ന ഇന്ത്യന്‍ വ്യവസായി ശലഭ് കുമാറാണ് ട്രംപിനെ ഹിന്ദി പഠിപ്പിച്ചത്.
ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.20ന് വൈറ്റ് ഹൗസില്‍ വെച്ചാണ് മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക. ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി ക്ഷണിക്കപ്പെട്ട രാഷ്ട്രത്തലവനെന്ന രാഷ്ട്രീയമായും നയതന്ത്രപരമായും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കൂടിക്കാഴ്ചയാണിത്.
അഞ്ച് മണിക്കൂറോളം നീളുന്ന കൂടിക്കാഴ്ചയില്‍ എച്ച്-1 ബി വിസ നിയന്ത്രണവും വംശീയ അതിക്രമവും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: