ന്യൂദല്‍ഹി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന കോണ്‍ഗ്രസ്സിന്റെ വിമര്‍ശനത്തിനെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. സര്‍ക്കാരിനെ ഏത് കാര്യത്തിനും വിമര്‍ശിക്കാന്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന വാക്കുപയോഗിക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണെന്ന് ജയ്റ്റ്ലി പറഞ്ഞു.
ഇത്തരം അതിശയോക്തി കലര്‍ത്തിയ വാക്കുപയോഗിക്കുന്നവര് അടിയന്തരാവസ്ഥക്കാലത്തെ തങ്ങളുടെ പ്രവൃത്തികള്‍ സ്വയം വിലയിരുത്തണം. ഭൂരിഭാഗവും അടിയന്തരാവസ്ഥയെ പിന്തുണച്ചവരോ അതിനെതിരായ സമരത്തില്‍ പങ്കെടുക്കാത്തവരോ ആണെന്ന് ജയ്റ്റ്ലി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: