ബീജിങ്: ജയിലില്‍ കഴിയുന്ന ചൈനയുടെ നൊബേല്‍ സമ്മാന ജേതാവും കവിയുമായ ലിയു സിയാബോയ്ക്ക് മെഡിക്കല്‍ പരോള്‍ അനുവദിച്ചു. കഴിഞ്ഞമാസം പരിശോധനയില്‍ ഇദ്ദേഹത്തിന് ലിവര്‍ കാന്‍സര്‍ കണ്ടെത്തിയിരുന്നു. ജനാധിപത്യ പോരാളിയായ 61കാരനായ ലിയു 11 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധി ക്കപ്പെട്ട് മൂന്ന് വര്‍ഷമായി ജയിലിലാണ്. മെയ്23നാണ് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ലിയുവിനെ മോചിപ്പിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന് പറഞ്ഞു.
1989 ലെ ടിയാനന്മെന് സ്ക്വയര്‍ പ്രക്ഷോഭത്തിന്റെ മുന്നണി പ്രവര്ത്തകന് കൂടിയായിരുന്നതും സിയാബോയെ അധികാരികളടുടെ കണ്ണിലെ കരടാക്കി. 1989ലും 1996ലും സര്‍ക്കാര്‍ സിയാബോവിനെ അറസ്റ്റ് ചെയ്തു. ഏകകക്ഷി ഭരണത്തിനെതിരെയും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെയും 2008ല്‍ മുന്നൂറ് അംഗങ്ങളെ ചേര്‍ത്ത് സിയാബൊ തുടക്കം കുറിച്ച ‘ചാര്‍ട്ടര്‍08’ പ്രസ്ഥാനം ചൈനീസ് നേതൃത്വത്തെ ക്ഷുഭിതരാക്കി. ഇതിനെത്തുടര്‍ന്ന് 2009ല്‍ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹത്തെ ജയിലിലടയ്ക്കുകയായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ഇദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുകയും ചെയ്തു.
ജയിലില്‍ കിടക്കുമ്പോള്‍ നൊബേല്‍ ലഭിക്കുന്ന മൂന്നാമത്തെ വ്യക്തമായാണിദ്ദേഹം. നൊബേല്‍ സമ്മാനം നല്‍കിയതിനെ ചൈന ശക്തമായി അപലപിച്ചിരുന്നു
2010ല്‍ ഇദ്ദേഹത്തിന്റെ ഭാര്യ ലീയൂ സിയയെ വീട്ട് തടങ്കലിലാക്കി. 2014ല്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇവര്‍ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: