ന്യൂദല്‍ഹി : ‘ആകാശത്തിലെ ഇന്ത്യന്‍ കണ്ണ് ‘ എന്ന് വിശേഷിപ്പിക്കുന്ന കോര്‍ട്ടോസാറ്റ് രണ്ട് ഇ ഉപഗ്രഹം വീക്ഷേപിച്ചതോടെ ഇന്ത്യ സൈനികാവശ്യത്തിന് ഉപേയാഗിക്കുന്ന ഉപഗ്രഹങ്ങളുടെ എണ്ണം 13 ആയെന്ന് ഐഎസ്ആര്‍ഒ അറയിച്ചു.
കരയിലും കടലിലുമുളള ശത്രുക്കളെ വീക്ഷിക്കുന്നതിനാണ് ഈ ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നത്. അതിര്‍ത്തികളിലെ ശത്രു സൈന്യത്തിന്റെ നീക്കങ്ങളറിയാനും ഇവ സഹായകമാകും. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് കഴിഞ്ഞ വെളളിയാഴ്ചയാണ് കോര്‍ട്ടോസാറ്റ് രണ്ട് ഇ ഉപഗ്രഹം വിക്ഷേപിച്ചത്. യുദ്ധകപ്പലുകള്‍, അന്തര്‍ വാഹിനികള്‍, വിമാനങ്ങള്‍ എന്നിവയില്‍ വാര്‍ത്താവിനിമയത്തിനായി നേവി ജിസാറ്റ് ഉപഗ്രഹം ഉപയോഗിക്കുന്നുണ്ട്.
ശത്രു രാജ്യത്തിന്റെ ഉപഗ്രഹങ്ങളെ തകര്‍ക്കുന്നതിനുളള ആയുധം വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. ലോകത്ത് ഇതുവരെ റഷ്യയും ചൈനയും മാത്രമാണ് ഇത്തരം ആയുധം വികസിപ്പിച്ചെടുത്തിട്ടുളളത്. എന്നാല്‍ ഈ ആയുധം നിര്‍മിക്കാന്‍ ഉദേശമില്ലെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: