ചങ്ങനാശേരി: മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കവിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള റിട്ട. മേജര്‍ ജനറല്‍ എസ്.ആര് സിന്‍ഹു അദ്ധ്യക്ഷനായുള്ള ദേശീയകമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് സമ്മേളനം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുന്നാക്കസമുദായങ്ങളൊഴിച്ച് ബാക്കി വിഭാഗങ്ങള്‍ക്കെല്ലാം ദേശീയതലത്തില്‍ കമ്മീഷന് നിലവിലുണ്ട്. മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമായിട്ടെങ്കിലും ദേശീയതലത്തില്‍ ഒരു കമ്മീഷന് രൂപീകരിക്കാനുള്ള ആലോചന കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതിരിക്കുന്നത് ആ വിഭാഗത്തോടുള്ള അവഗണനയും വിവേചനവുമാണ്. മുന്നാക്ക വിഭാഗങ്ങള്‍ക്കുമാത്രം നീതി നിഷേധിക്കുന്നതും അവരുടെ ആവശ്യങ്ങളെ മാത്രം അവഗണിക്കുന്നതും മതേതര രാഷ്ട്രമായ ഭാരതത്തിന്റെ കെട്ടുറപ്പിനുതന്നെ ഭീഷണിയാണ്.
സംവരണാനുകൂല്യം ലഭിക്കാത്ത മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള മാനദണ്ഡവും, അവര്‍ക്കായുള്ള ക്ഷേമ പദ്ധതികളും നിശ്ചയിക്കുന്നതിന് റിട്ട. മേജര്‍ ജനറല്‍ എസ്.ആര്. സിന്‍ഹു ചെയര്‍മാനായുള്ള മൂന്നംഗ ദേശീയകമ്മീഷനെ 2006ല്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത് ഇക്കാര്യത്തില്‍ പുതിയ ഒരു കാല്‍വെയ്പ്പായിരുന്നു.
കമ്മീഷന് കേന്ദ്രസര്‍ക്കാരിന് ആറു വര്‍ഷം മുമ്പ് സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേല് ഇന്നേവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടിയുള്ള റിട്ട. മേജര്‍ ജനറല്‍ എസ്.ആര്. സിന്‍ഹു കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാ ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: