പള്ളുരുത്തി: ഇടക്കൊച്ചി കണ്ണേങ്ങാട്ട് ‘ഹഡ്സണ്‍ ഹെയ്ല്‍ ‘ എന്ന വസ്ത്രവ്യാപാര സ്ഥാപന ഉടമ ബാലസുബ്രഹ്മണ്യത്തിന്റെ കൈ വെട്ടിയ കേസില്‍ മൂന്നുപേര്‍ മൈസൂരില്‍ നിന്ന് പിടിയിലായി.
ഏലൂര്‍ മഞ്ഞുമ്മല്‍ കൂനംപറമ്പ് വീട്ടില്‍ ഇപ്പോള്‍ ചേരാനല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന രാധാകൃഷ്ണന് (ആശാന് 36 ), ചേരാനെല്ലൂര്‍ മൂലയ്ക്കാപ്പള്ളി വീട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന ഷിജിത്ത് (35), ഏലൂര്‍ ആഞ്ഞിലിക്കാട് വീട്ടില്‍ വിനു (28) എന്നിവരെയാണ് പള്ളുരുത്തി സിഐ കെ.ജി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം മൈസൂര്‍ നിന്ന് തിങ്കളാഴ്ച്ച പുലര്‍ച്ചയോടെ അറസ്റ്റ് ചെയ്തത്. കേസ്സില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. രാധാകൃഷ്ണനും ഒളിവിലുള്ള പ്രതിയും ചേര്‍ന്നാണ് ബാലസുബ്രഹ്മണ്യത്തെ വെട്ടിയത്. സിഗരറ്റ് കള്ളക്കടത്ത് കേസ്സില്‍ റെവന്യൂ ഇന്റലിജെന്‍സ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള തലശ്ശേരി സ്വദേശി മുഹസ്സിനാണ് നിലവില്‍ റിമാന്റിലായ ജിനാസും ബിജിനും മുഖേന ഫോര്‍ട്ട്കൊച്ചി സ്വദേശി നിക്സണ് വഴി വാടകഗുണ്ടകളെ ഏര്‍പ്പാട് ചെയ്തതെന്ന് പോലീസ് പറയുന്നു.
വെട്ടേറ്റ ബാലസുബ്രഹ്മണ്യം, സിഗരറ്റ് പിടികൂടുന്നതിന് ഡിആര്‍ഐ അധികൃതര്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയത്. ബാലസുബ്രഹ്മണ്യമാണെന്നും ഇയാള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയതിന് ഇനാം ലഭിച്ചിട്ടുണ്ടെന്നും മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് മുഹസ്സിന് ബാലസുബ്രഹ്മണ്യത്തെ കൊലപ്പെടുത്തുവാന്‍ ക്വാട്ടേഷന് നല്‍കിയത്. പള്ളുരുത്തി സി.ഐ കെ.ജി അനീഷ്, എസ്.ഐ വിമല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: