കൊച്ചി: യഥാര്‍ത്ഥ അടിയന്തരാവസ്ഥയെക്കുറിച്ച് വരും തലമുറയ്ക്ക് അറിയാന്‍ ആ ദുരന്തകാലം വിവിധ മാര്‍ഗ്ഗങ്ങളില്‍ രേഖയിലാക്കണമെന്ന് പ്രഫുല്ല കേത്കര്‍. ജനാധിപത്യസംരക്ഷണ സമിതിയുടെ ചര്‍ച്ചാ സായാഹ്നത്തില്‍ സംസാരിക്കുകയായിരുന്നു ഓര്‍ഗനൈസര്‍ പത്രാധിപര്‍.
അടിയന്തരാവസ്ഥ സമസ്ത മേഖലയിലും മാറ്റങ്ങള്‍ ഉണ്ടാക്കി. രാഷ്ട്രീയ പാര്‍ട്ടികളിലെ ആഭ്യന്തരജനാധിപത്യംപോലും തകര്‍ത്തു. അതെക്കുറിച്ചെല്ലാം പഠനവും ഗവേഷണവും നടക്കണം. യഥാര്‍ത്ഥ അടിയന്തരാവസ്ഥ അറിഞ്ഞില്ലെങ്കില്‍ ഇന്നത്തെ തലമുറ പാമ്പിനെ കയറായി കരുതുകയും യഥാര്‍ത്ഥ പാമ്പ് രക്ഷപ്പെടുകയും ചെയ്യുമെന്ന് കേത്കര്‍ പറഞ്ഞു.
ഇന്ന് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വീറോടെ വാദിക്കുന്നവര്‍ അടിയന്തരാവസ്ഥക്കാലത്തെ മാധ്യമങ്ങളുടെ പ്രവര്‍ത്തനം എന്തായിരുന്നുവെന്ന് വിലയിരുത്തണമെന്ന് അഡ്വ.കെ. രാംകുമാര്‍ പറഞ്ഞു. മാധ്യമങ്ങളും കോടതികളും ധര്‍മ്മം മറന്നു. ജീവഭയം കൊണ്ടാണ് കോടതിവിധിയില്‍ അടിയന്തരാവസ്ഥയെ എതിര്ക്കാത്തതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കുറ്റം ഏറ്റുപറഞ്ഞുവെന്ന് രാംകുമാര്‍ ചുണ്ടിക്കാട്ടി.
ഷേക്സ്പിയര് നാടകമായ ജൂലിയസ് സീസറിലെ മാര്‍ക്ക് ആന്റണിയെപ്പോലെ താല്കാലിക നേട്ടങ്ങള്‍ക്കാണ് നേതാക്കളും അവരെ ഉപദേശിക്കുന്ന സാംസ്ക്കാരികനായകരും പ്രവര്‍ത്തിക്കുന്നതെന്ന് അഡ്വ.എ.ജയശങ്കര്‍ പറഞ്ഞു. ജനാധിപത്യത്തിന് പരിമിതിയും പരിധിയും ദൗര്‍ബല്യങ്ങളുമുണ്ട്. ഭരണഘടന ഏട്ടിലെ പശുവിനെപോലെയാണ്. മാധ്യമങ്ങളും ജനാധിപത്യവുമെല്ലാം പണാധിപത്യത്തിനു വഴങ്ങുകയാണ്, കോടതികള്‍ പോലും ഇതില്‍നിന്നു മുക്തമല്ല, ജയശങ്കര്‍ കുറ്റപ്പെടുത്തി. എം.മോഹനന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: