തൃശൂര്‍: സംഘടനാ വികാസത്തിനും സമഗ്ര ഗ്രാമവികാസത്തിനും ഊന്നല്‍ നല്കി പ്രവര്‍ത്തിക്കാന്‍ ആര്‍എസ്എസ് പ്രാന്തീയ വാര്‍ഷിക യോഗം തീരുമാനിച്ചു. 24, 25 തിയ്യതികളിലായി പാറമേക്കാവ് വിദ്യാലയ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനത്തെ 37 സംഘ ജില്ലകളില്‍ നിന്നായി 700 പ്രതിനിധികള്‍ പങ്കെടുത്തു.
കേരളത്തില്‍ കഴിഞ്ഞ ഏഴര പതിറ്റാണ്ടിന്റെ പ്രവര്‍ത്തനഫലമായുണ്ടായ സംഘടനാ ശക്തിയെയും സ്വാധീനത്തെയും സമാഹരിച്ച് ഗ്രാമവികാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനാണ് തീരുമാനം. പിന്നാക്ക മേഖലകളുടെ ശാക്തീകരണം, സമഗ്ര ഗ്രാമവികാസം എന്നിവ ലക്ഷ്യം വെച്ച് വിവിധ സേവാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി ഗുരുവായൂരില്‍ നവംബറില്‍ വിപുലമായ സേവാസംഗമം നടക്കും.
സാമൂഹ്യ സമരസതയെ മുന്‍നിര്‍ത്തി വിവിധ സാമൂഹ്യ വിഭാഗങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ജനുവരിയില്‍ നടക്കുന്ന മണ്ഡല് ഉപരി കാര്യകര്‍ത്താക്കളുടെ സംസ്ഥാന തല ബൈഠക്കില്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുക്കും. ഇതിന് മുന്നോടിയായി കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തനം ശക്തമാക്കും.
പ്രാന്ത സംഘചാലക് പി.ഇ. ബി. മേനോന് അധ്യക്ഷത വഹിച്ചു. പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഖിലഭാരതീയ സഹബൗദ്ധിക് പ്രമുഖ് മുകുന്ദ് മാര്‍ഗ നിര്‍ദ്ദേശം നല്കി. എം. രാധാകൃഷ്ണന്, കെ.പി. രാധാകൃഷ്ണന് എന്നിവര്‍ വിഷയം അവതരിപ്പിച്ചു.
അഖിലഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്, ദക്ഷിണ ക്ഷേത്രീയ കാര്യകര്‍ത്താക്കളായ ജി. സ്ഥാണു മാലയന്‍, ഡോ.ആര്. വന്നിയരാജന്‍, എസ്. രാജേന്ദ്രന്, എ.ആര്. മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: