കൊച്ചി: പള്‍സര്‍ സുനിയെ തന്റെ ഓര്‍മയില്‍പ്പോലും കണ്ടിട്ടില്ലെന്ന് നടന് ദിലിപ്. തന്റെ ലൊക്കേഷനിലുളള ഒരാളും കണ്ടിട്ടില്ല. തന്റെ കൂടെ ജോലി ചെയ്യുന്നയാള്‍ക്കാര്‍ കണ്ടിട്ടില്ല. തന്റെ ഇമേജ് കളയാനുളള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ദിലീപ് പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും വലിയ കൂട്ടുകാരായിരുന്നുവെന്ന് നടന് ദിലീപ്. ഗോവയില്‍ ഇരുവരും ഒരുമിച്ചുണ്ടായിരുന്നുവെന്നും ദിലീപ് വെളിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം നടനും സംവിധായകനുമായ ലാലാണ് തന്നോട് പറഞ്ഞതെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. നികേഷ്കുമാര്‍ ഷോയില്‍ സംസാരിക്കുന്നതിനിടെയാണ് ദിലീപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. താന്‍ ആരുമായിട്ട് കൂട്ടുകൂടണമെന്നത് അവരവര്‍ തീരുമാനിക്കേണ്ടേ, താന്‍ ഒരിക്കലും ഈ വക ആള്‍ക്കാരുമായി കൂട്ടുകൂടാന്‍ ഉദ്ദേശിക്കുന്നില്ല. അതിന് തയ്യാറുമല്ല. അതില്‍ വളരെ ശ്രദ്ധിക്കുകയും ചെയ്യുന്നയാളാണ്.
കരിവാരിത്തേയ്ക്കാന്‍ നിന്നുകൊടുക്കില്ല. ദിലീപ് ഒരു വ്യക്തിയല്ല, ഒരു ഇന്ഡസ്ട്രിയിലെ ഒരുപാട് പേര് ഉറക്കമിളച്ച് ഉണ്ടാക്കിയെടുത്ത സ്ഥാപനമാണ്. താന്‍ ഇല്ലാതായാല്‍ അനവധി പേരെ അതു ബാധിക്കും. ആര്‍ക്കെങ്കിലും തന്നോടു പ്രശ്നമുണ്ടെങ്കില്‍ നേരിട്ട് പറഞ്ഞോ, അഭിനയം നിര്‍ത്തി മാറി നില്ക്കാം. അതിന് ഒരു മടിയുമില്ല. നടിക്ക് അപകടം ഉണ്ടായതില്‍ വിഷമമുണ്ട്. അങ്ങനെ സംഭവിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്തസോടെ ഏറ്റു പറയും.
തേജോവധം ചെയ്യുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും. ഏത് അന്വേഷണത്തിനും തയാറാണ്. പിന്നെ താന്‍ എന്തിന് ബലിയാടാകണമെന്നും ദിലീപ് ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: