ബ്രസീലിയ: അഴിമതിക്കേസില്‍ ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടെമറിനെതിരെ കുറ്റം ചുമത്തി. പ്രമുഖ മാംസവ്യാപാര കമ്പനിയുടെ മേധാവിയില്‍ നിന്ന് വന്‍തുക കൈക്കൂലി കൈപ്പറ്റിയെന്ന കേസിലാണ് സുപ്രീം കോടതി കുറ്റം ചുമത്തിയത്. എന്നാല്‍ ടെമര്‍ കുറ്റം നിഷേധിച്ചു.
ടെമറിനെതിരായ കേസ് പാര്‍ലമെന്റിന്റെ അധോസഭയിലേക്ക് വിടണമോയെന്ന് രാജ്യത്തെ പരമോന്നത കോടതിയുടെ ജഡ്ജിക്ക് തീരുമാനിക്കാം. അധോസഭയില്‍ നടക്കുന്ന വോട്ടെടുപ്പിന്റെ ഫലമാകും പ്രസിഡന്റ് ടെമറിന്റെ ഭാവി നിശ്ചയിക്കുക.
മാംസവ്യാപാര കമ്പനിയായ ജെബിഎസിന്റെ ചെയര്മാന് ജോയിസ്ലി ബാറ്റിസ്റ്റയുമായി ടെമര്‍ ചര്‍ച്ച നടത്തുന്നതിന്റേയും പണം വാഗ്ദാനം ചെയ്യുന്നതിന്റേയും ഓഡീയോ റിക്കാര്‍ഡിംഗ് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ടെമറിന് മേല്‍ കുറ്റം ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: