സ്റ്റോക്ക്ഹോം: അല്‍-ഖ്വയ്ദ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സ്വീഡിഷ് പൗരനെ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം മോചിപ്പിച്ചു. 2011ല്‍ മാലിയില്‍ വച്ച് ഭീകരരുടെ പിടിയിലായ ജോഹാന്‍ ഗുസ്താഫസണിനെ(42) ആണ് മോചിപ്പിച്ചത്.
സ്വീഡിഷ് വിദേശകാര്യമന്ത്രി മാര്‍ഗോട്ട് വാള്‍സ്റ്റോം ആണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്കന്‍ പൗരനായ സ്റ്റീഫന്‍ മക്ഗൗണ്, ഡച്ച് പൗരന് ജാക്ക് റിജിക് എന്നിവര്‍ക്കൊപ്പമാണ് ജോഹാന്‍ ഭീകരരുടെ പിടിലാകുന്നത്.
2015 ഏപ്രിലില്‍ ഫ്രഞ്ച് പ്രത്യേക സേന രക്ഷാപ്രവര്‍ത്തനത്തിനിടെ റിജിക്കിനെ മോചിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: