മുംബൈ: ചൊവ്വാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയില്‍ മുംബൈ നഗരവും പ്രന്തപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. മഴയും വെള്ളപ്പൊക്കവും സാധാരണ ജനജീവിതത്തെ കാര്യമായി ബാധിച്ചു. മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളില്‍ നിന്നും ഉയര്‍ന്ന വെള്ളം 79 പമ്പുകള്‍ ഉപയോഗിച്ച് ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്.
റെക്കോര്‍ഡ് മഴയാണ് പെയ്തത്. ദാദറില്‍ 11 മില്ലി മീറ്റര്‍, വിക്രോളി-24 എംഎം, കുര്‍ള-14 എംഎം, ദിന്‍ഡോഷി-18 എംഎം, അന്ധേരി-13 എംഎം, ബികെസി-11, ബാന്ദ്ര-10 എംഎം മഴയും രേഖപ്പെടുത്തി. സബര്‍ബന്‍ ട്രെയിനുകള്‍ പലതും തടസ്സപ്പെട്ടു.
അടുത്ത 24 മണിക്കൂറിനുള്ളിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജനങ്ങള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: