ഇസ്ലാമാബാദ്: കശ്മീരിലെ ഭീകരപ്രവര്‍ത്തനത്തെയും ഭീകര സംഘടന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയിദ് സലാഹുദ്ദീനെയും ഔദ്യോഗികമായി ന്യായീകരിച്ച് പാക്കിസ്ഥാന്.
കശ്മീരിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ, നയതന്ത്ര പിന്തുണ നല്‍കുമെന്ന് പാക് വിദേശ മന്ത്രാലയ വക്താവ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്‍പാണ് പാക് വിദേശ മന്ത്രാലയത്തിന്റെ അഭിപ്രായം.
സലാഹുദ്ദീനെ ആഗോള ഭീകരനെന്നു പ്രഖ്യാപിച്ച യുഎസ് വിദേശ വകുപ്പിന്റെ നടപടി ന്യായീകരിക്കത്തക്കതല്ലെന്ന് പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോട് ഇദ്ദേഹം പാക് മാധ്യമങ്ങളെ അറിയിച്ചു.
കശ്മീരിലെ ജനങ്ങളുടെ പോരാട്ടത്തെ ഭീകരതയെന്നു വിളിക്കുന്നതും ന്യായീകരിക്കാനാകില്ല. ഇന്ത്യന്‍ സര്‍ക്കാരും, സുരക്ഷാ സേനകളും എതിര്‍ക്കുമ്പോഴും അവര്‍ പോരാട്ടം തുടരുമെന്നും വക്താവ് പറഞ്ഞു. അതേസമയം, ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ തങ്ങള്‍ എന്നും ഭാഗമാണെന്ന് അവകാശപ്പെടാനും അദ്ദേഹം മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: