ഭഗവാന് സ്വയം ഈ അധ്യായത്തിന് ‘രാജവിദ്യ’ എന്നുപേര് വിളിച്ചിരിക്കുന്നു. ഭഗവാന്റെ തത്വവിജ്ഞാനം എന്ന സൂര്യനില്ലെങ്കില്‍ ഒരു വിദ്യയും നമ്മുടെ മനസ്സില്‍ പ്രകാശിക്കുകയില്ല. രാജവിദ്യാ- എല്ലാ വിദ്യകളെയും പ്രകാശിപ്പിക്കുന്ന വിദ്യ എന്നര്‍ത്ഥം. ആ തത്വജ്ഞാനവും ഭഗവദ്ഭക്തിയും സിദ്ധിക്കുന്നില്ലെങ്കില്‍ സകലവേദങ്ങളും ശാസ്ത്രങ്ങളും അധ്യയനം ചെയ്താല്കിട്ടുന്ന വൈദിക-ലൗകിക ജ്ഞാനങ്ങള്‍ നമ്മെ മായയുമായി ബന്ധിപ്പിക്കാം.
ഈ വസ്തുതയാണ് ‘മോഘാശാഃ’ എന്നും ‘ത്രൈവിദ്യാ മാ” എന്ന ശ്ലോകങ്ങളിലും പ്രതിപാദിച്ചത്. ഭഗവത്തത്വ വിജ്ഞാന ഭക്തികള്‍, മായാബന്ധനത്തില്‍ നിന്ന് നമ്മെ മോചിപ്പിച്ച്, ഭഗവത്പദം പ്രാപിക്കും എന്ന് ‘മഹാത്മാനസ്തു’, ”മദ്യാജിനോപിമാ” എന്ന ശ്ലോകങ്ങളില്‍ വിവരിച്ചു. ഈ ശ്ലോകത്തിന് -”പവിത്രമിദമുത്തമം” -ഭഗവദ്ഭക്തി-തത്വങ്ങള്‍ ഉത്കൃഷ്ടമായ ശുദ്ധീകരണ വസ്തുവാണ് എന്ന് വിശദീകരിക്കുന്നു.
അപിചേല് സുദുരാചാരഃ
മനുഷ്യരെല്ലാം ഒരുപോലെയാണ്-എന്ന് നാം പറയാറുണ്ട്. ആ പ്രസ്താവനയില്‍ സത്യം വളരെ കുറച്ചേയുള്ളൂ. രണ്ടുകാലുകള്കൊണ്ടു നടക്കുന്നു, രണ്ടു കൈകള്‍കൊണ്ട് പ്രവര്‍ത്തിക്കുന്നു- എന്നു മാത്രം. മറ്റെല്ലാം വളരെ വളരെ വ്യത്യസ്തങ്ങളാണ്. കറുത്തവരുണ്ട്, വെളുത്തവരുണ്ട്, നിളം കൂടിയവരുണ്ട്, കുറിയവരുണ്ട്, വട്ടക്കണ്ണുള്ളവരുണ്ട്, നീണ്ട കണ്ണുള്ളവരുണ്ട്. സസ്യാഹാരം മാത്രം കഴിക്കുന്നവരുണ്ട്, മാംസാഹാരം കഴിക്കുന്നവരുണ്ട്. ഒരേ രക്തമല്ലേ ഒഴുകുന്നത്? അല്ല എ ഗ്രൂപ്പുകാരും ബി ഗ്രൂപ്പുകാരുമുണ്ട്. ഇങ്ങനെയുള്ള മനുഷ്യര്‍ക്ക് സ്വഭാവത്തിലും പ്രവൃത്തികളിലും അതായത് ആചാരത്തിലും വ്യത്യസ്ത ഭാവം നിലനിര്‍ത്തുന്നവരുണ്ട്. മനുഷ്യരുടെ ജീവിതം പരസ്പരം ഏറ്റുമുട്ടലില്ലാതെ തുടരാന്‍ വേണ്ടി ഏതു രാജ്യത്തും ഏതു വിഭാഗത്തിലും ഏതുമതങ്ങളിലും നിയമാനുശാസനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതനുസരിച്ച് മാത്രം ജീവിതം നയിക്കുന്നവരെ സദാചാരന്മാരെന്നും അല്ലാത്തവരെ ദുരാചാരന്മാരെന്നും വിളിക്കുന്നു. ദുരാചാരങ്ങള്‍ കൊണ്ട് വഞ്ചന, മോഷണം, കൊല, പരസ്ത്രീ ബന്ധം തുടങ്ങിയ കര്‍മങ്ങള്‍കൊണ്ട് മനുഷ്യനാണ് പാപം-പരമപദ പ്രാപ്തിക്കു തടസ്സം ഉണ്ടാക്കുന്നു. അത്തരം പാപകര്‍മ്മങ്ങള്‍ക്ക് പ്രതിവിധി- പ്രായശ്ചിത്ത കര്‍മ്മങ്ങള്‍-ശാസ്ത്രങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവ അനുഷ്ഠിച്ച് നിവൃത്തി നേടാതെ, വീണ്ടും കര്‍മ്മങ്ങള്‍ തുടരുന്നവരെ ദുരാചാരന്മാര് എന്നുപറയുന്നു. ഏതു രാജ്യത്തും ഏതു ജാതിയിലും വര്‍ണ്ണങ്ങളിലും പെട്ട ആരും അത്തരം ആളുകളെ സജ്ജനമായി കണക്കാക്കുകയില്ല. ലൗകിക ജീവിതത്തില്‍ എവിടെയും ആരും അത്തരം ആളുകളെ പരിഗണിക്കുകയില്ല.
”സുദുരാചാരന്”- എന്നാണ് സുതരാം ദുരാചാരന്‍ എന്നാണ് പറഞ്ഞിട്ടുള്ളത്. ഇതില്‍ മേലെ ദുരാചാരന്‍ വേറെ ഇല്ല. അത്തരം ആള് എന്നര്‍ത്ഥം. ആദ്യകാലത്ത് പരിശുദ്ധകുലത്തിലും ജാതിയിലും ജനിക്കുകയും വേദശാസ്ത്രങ്ങള്‍ അഭ്യസിക്കുകയും ചെയ്തു, തള്ളിക്കളയേണ്ട കാര്യങ്ങള്‍ തള്ളാനും ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനുമുള്ള വിവേകം നേടി സദാചാരനായി ജീവിച്ച് പിന്നീട്, ആ ജീവിതം ഉപേക്ഷിച്ച് കള്ളവും കൊലയും സ്ത്രീപീഡനവും അന്യന്റെ ധനവും, ക്ഷേത്ര വസ്തുക്കളും അപഹരിക്കുക മുതലായവ നടത്തുന്ന വ്യക്തിയാണ് ”സുദുരാചാരന്”- എന്ന് പറയേണ്ടത് എന്ന് ശാസ്ത്രങ്ങളുടെ ആചാര്യന്മാരും പറയുന്നു. സുദുരാചാരന്മാരായ അത്തരം ആളുകളെ ലൗകികജീവിതത്തില്‍- ജനനം, മരണം, കൃഷി, കച്ചവടം, വിവാഹം മുതലായവയില്‍ പങ്കെടുപ്പിക്കുകയില്ല. വൈദികകര്‍മ്മങ്ങളിലും താന്ത്രിക കര്‍മ്മങ്ങളിലും ഏതു വൈദികനും താന്ത്രികനും അവരെ ഉള്‍പ്പെടുത്തുകയില്ല. യാഗം, യോഗം, ധ്യാനം മുതലായ ആത്മീയ കര്മത്തിനുള്ളില് ഭാഗഭാക്കാകാന്‍ അവര്‍ക്ക് സ്വയം താല്‍പ്പര്യവും ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: