മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ മുന്‍ ഓള് റൗണ്ടര്‍ രവിശാസ്ത്രി അപേക്ഷ നല്‍കും. അനില്‍ കുംബ്ലെ പദവി ഒഴിഞ്ഞ സാഹചര്യത്തിലാണ് രവി ശാസ്ത്രി അപേക്ഷ നല്‍കുന്നത്.
പരിശീലകനാകാനുളളഅപേക്ഷ നല്കാന് തീരുമാനിച്ചതായി രവിശാസ്ത്രി വെളിപ്പെടുത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യം കോച്ചിനെ തെരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ ശാസ്ത്രി അപേക്ഷ നല്‍കിയിരുന്നില്ല.
ഇന്ത്യന്‍ നാകയന് വിരാട് കോഹ്ലിയുടെയും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഭാരവാഹികളുടെയും പിന്തുണയുളളതിനാല്‍ രവിശാസ്ത്രി വീണ്ടും കോച്ചാകുമെന്നാണ് സൂചന.
ഇപ്പോള്‍ ലണ്ടനിലുളള രവി ശാസ്ത്രി ജൂലൈ മൂന്നാം വാരം ഇന്ത്യയില്‍ തിരിച്ചെത്തും.
കുംബ്ലെയ്ക്ക് മുമ്പ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന ശാസ്ത്രിയുടെ കീഴില്‍ ടീം മികച്ച പ്രകടനമാണ് കാഴ്വെച്ചത്.
രവി ശാസ്ത്രി കോച്ചാകണമെന്ന് കോഹ്ലി ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ അനില്‍ കുംബ്ലെ രാജിവച്ചു. ഇതിനെ തുടര്‍ന്ന് ബിസിസിഐ പുതിയ കോച്ചാകുന്നതിന് അപേക്ഷ സമര്‍പ്പിക്കാനുളള തീയ്യതി ജൂലൈ ഒമ്പതുവരെ നീട്ടി.
ഇന്ത്യന്‍ ടീമിന്റെ അടുത്തമാസത്തെ ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് പുതിയ കോച്ചിനെ തെരഞ്ഞെടുക്കുമെന്ന് ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വീരേന്ദ്ര സെവാഗ്, ലാല്‍ചന്ദ് രാജ്പുത്, ഓസ്ട്രേലിയയുടെ ടോം മൂഡി എന്നിവര്‍ കോച്ചാകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: