ന്യൂദല്‍ഹി: ശസ്ത്രക്രീയയ്ക്ക് വിധേയനായ ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ പി.ആര്. ശ്രീജേഷിന് അഞ്ചുമാസം മത്സര രംഗത്ത്നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്ന് ഇന്ത്യന്‍ ഹോക്കി ഡയറക്ടര്‍ ഡേവിഡ് ജോണ്‍ അറിയിച്ചു.
മുംബൈയില്‍ ഈ മാസമാദ്യമാണ് ശ്രീജേഷ് കാല്മുട്ടിനുളള ശസ്ത്രക്രീയയ്ക്ക് വിധേയനായത്. അഞ്ചുമാസം വിശ്രമം ആവശ്യമായതിനാല്‍ ഒക്ടോബറില്‍ ധാക്കയില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ മത്സരിക്കാനാകില്ല. എന്നാല്‍
ഭുവനേശ്വറില്‍ ഡിസംബറില്‍ അരങ്ങേറുന്ന ഹോക്കി ലോക ലീഗ് ഫൈനലില്‍ മത്സരിക്കാനാകുമെന്ന് ഡേവിഡ് ജോണ്‍ വ്യക്തമാക്കി.ഈ വര്‍ഷം നടന്ന സുല്‍ത്താന്‍ അസ്ലംഷാ കപ്പ് ടൂര്‍ണമെന്റിനിടയ്ക്കാണ് ശ്രീജേഷിന്റെ വലതു കാല്‍മുട്ടിന് പരിക്കേറ്റത്. പരിചയ
സമ്പന്നനായ ശ്രീജേഷിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്.
മറ്റു ഗോള്‍കീപ്പര്‍മാരായ വികാസ് ദഹിയയും ആകാശ് ചിക്ത്തെയും യുവാക്കളാണ്്. ലോകത്തെ ഉയര്‍ന്ന ഗോള്കീപ്പര്മാര്ക്കൊപ്പം കിടപിടിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്ന് ജോണ്‍ പറഞ്ഞു.ലണ്ടനിലെ ഹോക്കി ലീഗ് സെമിഫൈനല്‍സില്‍ ഇന്ത്യയുടെ മോശം പ്രകടനം മോശമായെന്ന് ജോണ്‍ വിലയിരുത്തി.
പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണം. വേഗമേറിയ പ്രതിരോധ നിരക്കാരെ കണ്ടെത്തേണ്ടതുണ്ട്. ലണ്ടനില്‍ കാനഡയ്ക്കും മലേഷ്യയ്ക്കുമെതിരെ നമ്മുടെ പ്രതിരോധരം തകര്‍ന്നെന്നും ജോണ്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: