ഹൈദരാബാദ്: ഓഗസ്റ്റില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിയുകയാണ് തന്റെ ലക്ഷ്യമെന്ന് കിടംബി ശ്രീകാന്ത്. രണ്ടാഴ്ചക്കുളളില്‍ രണ്ട് സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ നേടി ചരിത്രമെഴുതി തിരിച്ചെത്തിയ ശ്രീകാന്ത് പത്രാക്കാരോട് സംസാരിക്കുകയായിരുന്നു.
ഈ സീസണില്‍ മികച്ച പ്രകടനം തുടരുന്ന ശ്രീകാന്ത് ഇന്തോനേഷ്യ, ഓസ്ട്രേലിയന്‍ ഓപ്പണുകളില്‍ ചാമ്പ്യന്‍പട്ടം നേടിയാണ് ചരിത്രം കുറിച്ചത്.
ലോകത്തെ മികച്ച പത്തുകളിക്കാരില് ഒന്നാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. പത്താം റാങ്കിലേയ്ക്ക് തിരിച്ചെത്താനല്ല താന്‍ ടൂര്‍ണമെന്റില്‍ കളിച്ചത്. ജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നത്. ഓഗസ്റ്റിലെ ലോക ചാമ്പ്യന്‍ഷിപ്പിലും വിജയിക്കാനായി കളിക്കും.
കഴിഞ്ഞ രണ്ടാഴ്ചയില്‍ എച്ച് എസ് പ്രണോയിയും സായ് പ്രണീതും ഞാനും മകിച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മുന്‍നിര താരങ്ങളായ ചോങ്ങ് വീയെയു േചെന് ലോങ്ങിനെയും തുടര്‍ച്ചയായ മത്സരങ്ങളില്‍ പ്രണോയ് പരാജയപ്പെടുത്തി. ദൗര്‍ഭാഗ്യം കൊണ്ടാണ് സെമിയില്‍ തോറ്റത്.മികവ് കാട്ടിയ പ്രണോയിയെ അഭിനന്ദിക്കുന്നു.
ബാഡ്മിന്റണ്‍ ജനകീയമാകുന്നതില്‍ അതിയായ സന്തോഷമുണ്ട്. വരുനാളുകളില്‍ ഇതിനെക്കാള്‍ മികച്ച പ്രകടനം നമുക്ക് കാഴ്ച വയ്ക്കാനാകും. ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്കുളളില്‍ ലോകത്തെ ആദ്യ പത്തു റാങ്കുകളില്‍ മൂന്ന് നാല് ഇന്ത്യാക്കാരുണ്ടാകും.
യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ദേശീയ മുഖ്യ പരിശീലകന് ഗോപീ ചന്ദിനെ ശ്രീകാന്ത് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: