കൊളമ്പോ: തുടര്‍ച്ചയായി കാരാര്‍ ലംഘനം നടത്തിയ ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത്ത് മലിംഗക്കെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടേക്കുമെന്ന് റിപ്പോര്‍ട്ട്.
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുശേഷം തിരിച്ചെത്തിയ മലിംഗ രണ്ടുതവണ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മലിംഗയുടെ കരാര്‍ ലംഘനത്തെക്കുറിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി മോഹന്‍ ഡി സില്‍വ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആഷ്ലി ഡിസില്‍വ , അച്ചടക്ക കമ്മിറ്റി ചെയര്മാന് ആഷ്ലെ റെക്കാവ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതി അന്വേഷിക്കുമെന്ന് വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: