പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഗവ. വെസ്റ്റ് യു,പി സ്കൂള്‍ പ്രധാന അധ്യാപിക ശശികല അധ്യാപകരുടെ അറ്റന്റന്‍സ് രജിസ്റ്റര്‍ പുഴ്ത്തിവെച്ച് മുങ്ങി. അധ്യാപകര്‍ ഇന്നലെ സ്കൂളില്‍ എത്തി രജിസ്റ്റര്‍ ഒപ്പിടാന്‍ പോയപ്പോള്‍ ഓഫീസ് പൂട്ടിയതിനാല്‍ ഒപ്പിടാതെയാണ് ജോലി ചെയ്തത്. പാപ്പിനിശ്ശേരി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നായ ഈ വിദ്യാലയത്തില്‍ കഴിഞ്ഞ വര്‍ഷം ജൂലായില്‍ പ്രധാന അധ്യാപികായി ശശികല ചാര്‍ജ്ജെടുത്തത് മുതല്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. പി.ടി.എ അംഗങ്ങളെയും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളെയും വകവെയ്ക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയും നിയാമനുസൃതം തിരെഞ്ഞെടുത്ത ദിവസവേതനകാരിയായ അധ്യാപികയെ പിരിച്ചു വിടുകയും ചെയ്തു. നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടക്കം കണ്ണൂര്‍ ഡിഡിഇക്ക് പരാതി നല്കിയെങ്കില് യാതൊരു നടപടിയും അന്നുണ്ടായില്ല. പിടിഎ പ്രസിഡണ്ട് രാജിവെച്ച് ഒഴിയുന്ന സ്ഥിതിവരെയുണ്ടായി. ഈ വര്‍ഷം ജോയിന്റ് ഡയറക്ടര്‍ നടത്തിയ വകുപ്പ്തല അന്വേഷണത്തെ തുടര്‍ന്ന് ആരോപണവിധേയയായ പ്രധാന അധ്യാപികയെ സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. അതിന്റെ ഭാഗമായി പുതിയ പ്രധാന അധ്യാപിക സ്കൂളില്‍ ചാര്‍ജ്ജ് ഏറ്റെടുക്കുന്നത് തടയുന്നതിനാണ് അറ്റന്റന്‍സ് രജിസ്റ്ററുമായി മുങ്ങിയതെന്ന് കരുതുന്നു. ഇതിന് സഹായകരമായ നിലപാടാണ് പാപ്പിനിശ്ശേരി എഇഒ സ്വീകരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഈ നിലയില്‍ പ്രവര്‍ത്തിച്ച പ്രധാന അധ്യാപിക ശശികലയ്ക്കെതിരെ നടപടി എടുക്കണമെന്ന് കെഎസ്ടിഎ പാപ്പിനിശ്ശേരി ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: