തലശ്ശേരി: തലശ്ശേരി ജുഡിഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലെ ടീം സോളാര്‍ കേസില്‍ സരിത ഇന്നലെയും ഹാജരായില്ല, ബിജുവിനെ ജയിലില്‍ നിന്നും ഹാജരാക്കി .
കേസിലെ പ്രതികളായ സരിതയും ബിജു രാധാകൃഷ്ണനും വ്യാജമായി ഉണ്ടാക്കിയ െ്രെഡവിങ് ലൈസന്‍സ് ഉപയോഗിച്ച് ‘ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ്’ എന്ന പേരില്‍ കൊച്ചിയില്‍ ഒരു കമ്പനി രൂപീകരിച്ചു രജിസ്റ്റര്‍ ചെയ്യുകയും, പ്രസ്തുത കമ്പനിക്കു യുഎഇ, യുഎസ്എ എന്നിവിടങ്ങളില്‍ ബ്രാഞ്ചുകള്‍ ഉണ്ടെന്നും, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കം നിരവധി സ്ഥാപനങ്ങളില്‍ തങ്ങളാണ് സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചത് എന്നും മറ്റും പറഞ്ഞു പരാതിക്കാരായ ഡോക്ടര്‍മാരെ വിശ്വാസ വഞ്ചന നടത്തി രണ്ടു ലക്ഷം രൂപ വീതം ഓരോ ഡോക്ടര്‍മാരില്‍ നിന്നും കൈപ്പറ്റി എന്നതായിരുന്നു കേസ്.
തലശ്ശേരിയിലെ 5 പ്രമുഖ ഡോക്ടര്‍മാരായ ഡോക്ടര്‍ ശ്യാം മോഹന്‍, അനൂപ് കോശി, മനോജ് കുമാര്‍, സുനില്‍ കുമാര്‍, അഭിലാഷ് ആന്റണി എന്നിവരാണ് കേസില്‍ പണം നഷ്ടപെട്ട ഡോക്ടര്‍മാര്‍. ഇതിനിടെ പ്രതികള്‍ കൊടുത്ത ചെക്ക് പണമില്ലാതെ മടങ്ങിയിരുന്നു. ഇതിനെതിരെയാണ് പരാതിക്കാരായ ഡോക്ടര്‍മാര്‍ 5 ചെക്ക് കേസുകള്‍ കൊടുത്തത്. ഈ കേസുകളാണ് ഇന്നലെ നടന്നത്. ഇതിനു പുറമെ, ഇതേ കാര്യത്തിന് ഡോക്ടര്‍ ശ്യാം മോഹന്‍ 2012 നവംബര്‍ 21ന് ഒരു സ്വകാര്യ അന്യായവും ഫയല്‍ ചെയ്യുക ഉണ്ടായി. അതും ഇതേ കോടതിയില്‍ നടക്കുന്നുണ്ട്. പരാതിക്കാര്‍ക്കുവേണ്ടി അഡ്വക്കേറ്റ് കെ.വിശ്വനും, സരിത എസ് നായര്‍ക്ക് വേണ്ടി അഡ്വക്കേറ്റ് സലില്‍ കുമാറും ഹാജരായി. കേസ് ഇനി കുറ്റപത്രം വായിക്കാനായി ജൂലൈ 25 ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: