കോട്ടയം: ജില്ലയില്‍ കാലവര്‍ഷം കനത്തതോടെ ജില്ലയിലെ നദികളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങി. മീനച്ചിലാറിലും മണിമലയാറ്റിലും വെള്ളത്തിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതേ സമയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷിണിയിലാണ്.
പാലാ നഗരം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. മീനിച്ചിലാര്‍ , പൊന്നൊഴുകും തോട് എന്നിവ കര കവിഞ്ഞിരിക്കുകയാണ്. കിഴക്കന്‍ മേഖലകളായ പൂഞ്ഞാര്‍, അടുക്കം, തലനാട് എന്നിവടങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി മീനച്ചില്‍ തഹസീല്‍ദാര്‍ പറഞ്ഞു. ഇവിടെ ഉരുള്‍ പൊട്ടല്‍ ഭീഷി്ണിയുണ്ട്. വെള്ളപ്പൊക്ക ഭീഷണിയുള്ള കിടങ്ങൂര്‍ പഞ്ചായത്തിലെ പിറയാര്‍ മുത്തോലി പഞ്ചായത്തിലെ മുത്തോലിക്കടവ് ഭാഗങ്ങളിലെ കുടുംബങ്ങളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.
മൂന്ന് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ പാലായും സമീപ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്,.മീനച്ചിലാറും, ളാലംതോടും, മീനച്ചില്‍ തോടും പൊന്നൊഴുകും തോടും കരകവിഞ്ഞുു. . 12-ാംമൈല്‍, കടയം
ഭാഗങ്ങളില്‍ കൃഷിയിടങ്ങളിലും റോഡിലും വെള്ളം കയറിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ മുതലുളള കനത്തമഴയിലും കാറ്റിലും ജില്ലയില്‍ വ്യാപകമായി മരം വീണു. ചിറക്കടവ് മൂന്നാം മൈലില്‍ സ്വകാര്യ സ്കൂളിന്റെ ബസ്സിന് മുകളിലേയ്ക്ക് മരം വീണെങ്കിലും വിദ്യാര്‍ഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.കോട്ടയം താഴത്തങ്ങാടിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ പുറത്തേക്ക് മരം വീണു.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.
കോട്ടയം നഗരം, മോസ്കോ, വടവാതൂര്‍, ഏറ്റുമാനൂര്‍ തുടങ്ങിയവടങ്ങളിലും മരം വീണ് ഗതാഗതം തടസ്സമുണ്ടായി. മരം വീണതിനെ തുടര്‍ന്ന് മിക്ക സ്ഥലങ്ങളിലും വൈദ്യുതി ബന്ധമില്ലയായിരുന്നു. ലൈനുകള്‍ പൊട്ടി വീണതാണ് കാരണം. കോട്ടയം നഗരത്ത്ില് രാത്രി വൈകിയും സ്ഥലങ്ങളിലും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനായില്ല.
കനത്ത മഴയില്‍ റോഡുകളിലെ വെള്ളക്കെട്ട് ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്. കോട്ടയം നഗരത്തില്‍ ശാസ്ത്രി റോഡ് , തെള്ളകം, പെരുന്ന എന്നിവ കൂടാതെ എം.സി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടാണ്. കിഴക്കന്‍ വെള്ളത്തള്ളല്‍ വരുന്നതിനാല്‍ പടിഞ്ഞാറന്‍ മേഖലയും വെള്ളപ്പൊക്ക ഭീഷിണിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: