തലശ്ശേരി: മുഴപ്പിലങ്ങാട് കടവിനടുത്ത് മുങ്ങിമരിച്ച യുവാവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മോര്‍ച്ചറി തുറന്ന് കൊടുക്കാന്‍ വൈകിയതില്‍ മരിച്ചയാളുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 9 മണിയോടെ എടക്കാട് എസ്ഐ പുരുഷോത്തമനും സംഘവും ജനറല്‍ ആശുപത്രി മോര്‍ച്ചറിക്ക് മുന്നിലെത്തിയെങ്കിലും 10 മണിയോടെയാണ് മോര്‍ച്ചറിയുടെ ചുമതലക്കാരന് എത്തിയത്. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഞായറാഴ്ച വൈകുന്നേരമാണ് മുഴപ്പിലങ്ങാട്ടെ മുണ്ടച്ചാലില്‍ ഷിജില്‍ (28) ചെരുപ്പെടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. കാല് കഴുകുന്നതിനിടെയാണ് ചെരിപ്പ് വെള്ളത്തില്‍ വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: