ഈരാറ്റുപേട്ട: ശക്തമായ മഴയില്‍ കരവിഞ്ഞൊഴുകുന്ന മീനച്ചിലാറ്റിലെ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. ഈരാറ്റുപേട്ട നടയ്ക്കല്‍ കൊല്ലംപറമ്പില്‍ അഷ്റഫിന്റെ മകന് അബീസ് (24)നെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റിലൂടെ ഒഴുകിയെത്തുന്ന തേങ്ങ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മൂന്ന് ദിവസമായി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങല്‍ വെള്ളത്തിനടിയിലായി. മൂന്ന് വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടവസ്ഥയിലായി. കടുവാമൂഴിയില്‍ മീനച്ചിലാറിന്റെ തീരമിടിഞ്ഞ് ഇടത്തില്‍ റിട്ട. കേണല്‍ ഇ.ടി ജോര്‍ജിന്റെ വീട് അപകടാവസ്ഥയിലായി. മുപ്പതടിയോളം നീളമുള്ള സംരക്ഷണഭിത്തി പൂര്‍ണ്ണമായും ഇടിഞ്ഞു. വീടിന്റെ തറയോട് ചേര്‍ന്നാണ് ഇടിഞ്ഞു താഴ്ന്നത്.
ശക്തമായ മഴയിലും കാറ്റിലും മരംവീണ് പൂഞ്ഞാര്‍ പനച്ചികപ്പാറ മാക്കാട്ടില്‍ ഷിബുവിന്റെ വീട് ഭാഗീകമായി തകര്‍ന്നു. പനച്ചികപ്പാറയെയും പെരുന്നിലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കോഞ്ഞാണിപ്പാലത്തില് ഒഴുകിയെത്തിയ മരം തടഞ്ഞു നില്‍ക്കുകയാണ്. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കാരികാട് പുള്ളിക്കാനം റോഡിലും വാഗമണ്‍ റോഡില്‍ പലയിടത്തും ചെറിയ തോതില്‍ മണ്ണിടിച്ചിലുണ്ടായി. വാകക്കാട് കുന്നേല്‍ ബേബിയുടെ വീടിന്റെ മതില്‍ക്കെട്ട് ഇടിഞ്ഞു വിണ് വീട് അപകടാവസ്ഥയിലായി. വെള്ളം കയറി വാകക്കാട് തഴയ്ക്കമറ്റം റോഡില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: