കോഴിക്കോട്: കനത്ത മഴയില്‍ മാവൂര്‍ റോഡില്‍ മാലിന്യപ്രളയം. ലക്ഷങ്ങള്‍ ചെലവഴിച്ച് കെഎസ്യു ഡിപി ഓവുചാല്‍ പദ്ധതി നടപ്പാക്കിയിട്ടും മഴവെള്ളം ഒഴുകിപ്പോകാതെ റോഡില്‍ നിറഞ്ഞു. കോഴിക്കോട് നഗത്തിന്റെ മുഖ്യ പാതയായ മാവൂര്‍ റോഡിലാണ് മലിനജലം നിറഞ്ഞൊഴുകുന്നത്. കെ എസ് ആര് ടി സി ബസ് ടെര്‍മിനല്‍ മുതല്‍ സിഗ്നല്‍ ജങ്ഷന് വരെയുള്ള മുന്നൂറോളം മീറ്റര്‍ ഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷമായത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു മുമ്പിലും വെള്ളം കെട്ടിനില്‍ക്കുകയാണ്. സിഗ്നല്‍ ജങ്ഷനിലെ കെഎസ്യുഡിപി ഓവുചാല്‍ മാവൂര്‍ റോഡിലെ വെള്ളക്കെട്ടിന് വലിയതോതില്‍ പരിഹാരമാവുമെന്നാണ് കരുതിയിരുന്നതെങ്കിലും ഫലമുണ്ടായില്ല.
എല്‍ ബി എസ് സെന്റര്‍, സഹകരണ ഹോമിയോ ആശുപത്രി, സിറ്റി ടവര്‍ ഉള്‍പ്പെടെ നിരവധി കടകളും സ്ഥാപനങ്ങളും വെള്ളക്കെട്ടിനാല്‍ ദുരിതത്തിലായി. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന് വാര്‍ഡ്തല ഫണ്ട് അനുവദിച്ച് കോര്പ്പറേഷന് ശുചീകരണം നടപ്പിലാക്കിയെങ്കിലും ഫലമുണ്ടായില്ല. പിഡബ്ല്യൂഡി റോഡുകളിലെ ഓവുചാലുകളില്‍ നിറഞ്ഞ മണ്ണും പ്ലാസ്റ്റിക്കും നീക്കം ചെയ്യാത്തതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. മാസങ്ങളായി ഓടയില്‍കിടന്ന മാലിന്യമാണ് ദുര്‍ഗന്ധം വമിച്ച് റോഡിലൂടെ ഒഴുകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: