കൊച്ചി: അങ്കണവാടികള്‍ക്കു സമീപമുള്ള മദ്യശാലകള്‍ക്ക് ദൂരപരിധി വ്യവസ്ഥ ബാധകമല്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അങ്കണവാടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നു വിലയിരുത്തിയാണ് ഉത്തരവ്.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയോ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്റെയോ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെയാണ് കേരള അബ്കാരി ഷോപ്പ് ലേലച്ചട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നു കോടതി പറഞ്ഞു. മാത്രമല്ല, ഇത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം വേണമെന്നും പറഞ്ഞിട്ടുണ്ട്.
ഇത്തരത്തിലല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ദൂരപരിധി വ്യവസ്ഥ ബാധകമല്ല. ചട്ടത്തില്‍ പറയുന്ന നിര്‍വചനത്തില്‍ അങ്കണവാടികളെക്കൂടി ഉള്‍പ്പെടുത്താന്‍ ഹൈക്കോടതിക്ക് കഴിയില്ല.
കോട്ടയം കുമാരനെല്ലൂരില്‍ അങ്കണവാടിക്ക് സമീപമുള്ള കള്ളുഷാപ്പിനെതിരെ പ്രദേശവാസിയായ സൂസിയുള്‍പ്പെടെ മൂന്നു പേര് നല്കിയ ഹര്‍ജിയും എറണാകുളം പൊന്നുരുന്നിയില്‍ അങ്കണവാടിക്ക് സമീപമുള്ള വിദേശമദ്യ ഷാപ്പിനെതിരെ പ്രദേശവാസികള്‍ നല്കിയ ഹര്‍ജിയും തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: