കോഴിക്കോട്: ആത്മവിശ്വാസത്തിന്റെ മികവില്‍ ബലഹീനതകള്‍ അതിജീവിച്ച് ജീവിത വിജയം നേടിയവരുടെ അനുഭവങ്ങള്‍ പങ്കുവെച്ച് ഹെലന് കെല്ലര്‍ അനുസ്മരണം. ഭിന്ന ശേഷിക്കാരുടെ ദേശീയ സംഘടനയായ സക്ഷമ കോഴിക്കോട് ജില്ലാ സമിതിയാണ് ഹെലന്‍കെല്ലര്‍ ദിനാചരണം സംഘടിപ്പിച്ചത്. 13-ാം വയസ്സില്‍ പിടിപെട്ട പനിക്ക് ഡോക്ടര്‍ നല്കിയ തെറ്റായ ചികിത്സ മൂലം കാഴ്ച നഷ്ടപ്പെട്ട ശ്യാമള വിജയകുമാര്‍ പിന്നീട് താന്‍ പിന്നിട്ട ജീവിത വഴികളെക്കുറിച്ച് സദസ്സിന് അനുഭവങ്ങള്‍ പങ്കിട്ടു. ബധിരയും മൂകയുമായ രവിത എന്ന യുവതിയെ വിവാഹം ചെയ്ത് രണ്ടരപ്പതിറ്റാണ്ടായി മാതൃകാ കുടുംബ ജീവിതം നയിക്കുന്ന പി. ഹരീഷ്കുമാറിന് ചടങ്ങില്‍ നല്കിയ ആദരവായിരുന്നു ചടങ്ങിലെ മുഖ്യ ആകര്‍ഷണം.
പരിമിതികള്‍ക്കിടയിലും എസ്എസ്എല്‍സി, വിഎച്ച്എസ് സി പരീക്ഷകളില്‍ മികച്ച വിജയം നേടിയ ഷിഫാന ഫാ ത്തിമ അജ്മല്‍ പി.പി, സൈ നുല് ആബിദ് കെ, ഹസ്ന വി.സി, ഫിദ ഫാത്തിമ, അഞ്ജലി എന്‍. എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. സര്‍ഗാത്മകമായ കഴിവുകള്‍ കണ്ടെത്തി അംഗപരിമിതിയെ അതിജീവിക്കാമെന്ന് പി. ഹരീഷ് പറഞ്ഞു. ശരീരത്തിനാണ് വൈകല്യം സംഭവിക്കുന്നത്. മനസ്സിന് വൈകല്യമില്ലാതായാല്, തന്നെക്കാള്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി ജീവിക്കാമെന്ന തീരുമാനത്തില്‍ മറ്റുള്ളവരെക്കാള്‍ മികച്ച ജീവിതം കെട്ടിപ്പടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സാബിറ ഷംസുദ്ദീന് ചടങ്ങില്‍ പങ്കെടുത്തു. കെ. ഗോവിന്ദന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഹരിഷ്കുമാര്, രവിത, ശ്യാമള വിജയകുമാര്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരി ച്ചു. പി.വി. പത്മകുമാരി, പി. സുനില്‍കുമാര്‍, പി. പ്രകാശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: