എരുമേലി: കണമല പാലത്തിന്റെ കോണ്‍ക്രീറ്റ് പൊളിഞ്ഞ സംഭവത്തില്‍ വിദഗ്ദ്ധ സംഘം പാലം പരിശോധിച്ചു. പാലത്തിന് യാതൊരു ബലക്ഷയവും ഇല്ലെന്നും പാലത്തിന്റെ കോണ്‍ക്രീറ്റിന് മുകളിലെ വെയറിംഗ് കോട്ടിംഗ് മാത്രമാണ് ഇളകിയതെന്നും പരിശോധനാ സംഘം പറഞ്ഞു.
7 സെന്റീമീറ്റര്‍ കനത്തില്‍ ടാറിംഗിന് പകരം ചെയ്ത കോണ്ക്രീറ്റാണിത്. അതിനാല്‍ ഒരു ആശങ്കയും വേണ്ടെന്നും പരിശോധനാ സംഘം പറഞ്ഞു. എന്നാല്‍ നിര്‍മ്മാണം കഴിഞ്ഞ് രണ്ട് വര്‍ഷം മാത്രമായ പാലത്തിന് പെട്ടെന്ന് കേട്പാട് സംഭവിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എഞ്ചിനിയര്‍ എം എന്‍ ജീവരാജ് പറഞ്ഞു. കേരളാ സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണം നടത്തിയത്. നിര്‍മ്മാണ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ല. അടുത്ത ദിവസം തന്നെ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തും.
തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ എത്തിയ സംഘത്തില്‍ പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ്എഞ്ചിനിയര് എം.എന്‍ ജീവരാജ്, വി.വി ബിനു തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: